കോന്നി ഇളകൊള്ളൂരില്‍ ഒരേ വീട്ടില്‍നിന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഒരേ വീട്ടില്‍ നിന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി വനംവകുപ്പ് അധികൃതര്‍. കോന്നി ഇളകൊള്ളൂര്‍ സ്വദേശി നന്ദകുമാറിന്റെ വീടിന്റെ പരിസരത്ത് നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. വീടിനോട് ചേര്‍ന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ഇത് വീടിന് ഉള്ളിലേക്ക് കയറാതിരിക്കാന്‍ സമീപവാസികള്‍ ബക്കറ്റ് വെച്ചുകൊടുത്തതിനെ തുടര്‍ന്ന് പാമ്പ് ഇതില്‍ കയറി. തുടര്‍ന്ന് പാമ്പിനെ കോന്നി ആര്‍.ആര്‍.റ്റി ക്ക് കൈമാറിയതാണ് അവസാനത്തെ സംഭവം. ഇതിന് മുന്‍പ് കുട്ടിയുമായി വീട്ടുകാര്‍ വീടിന്റെ  സിറ്റ്ഔട്ടില്‍ ഇരിക്കുമ്പോള്‍ സോപാനത്തിലൂടെ പാമ്പ് ഇഴഞ്ഞു പോകുന്നതായി കാണുകയും വനപാലകര്‍ എത്തി ഇതിനെ പിടികൂടുകയുമായിരുന്നു.

പിന്നീട് വീടിന്റെ ഗേറ്റിന് മുമ്പിലും പെരുമ്പാമ്പിനെ കണ്ടു. അറിയിച്ചതനുസരിച്ച്  വനപാലകര്‍ എത്തി പിടികൂടി ഇതിനെ കൊണ്ടുപോവുകയായിരുന്നു. തുടര്‍ച്ചയായി പാമ്പുകള്‍ വീട്ടില്‍ എത്തിത്തുടങ്ങിയതോടെ ഭീതിയിലാണ് കുടുംബവും പ്രദേശവാസികളും. ഇനിയും ഇവിടെ പെരുമ്പാമ്പുകള്‍ കാണാനുള്ള സാധ്യതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ കാടുകയറി കിടക്കുന്ന പറമ്പുകളും കൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങളും പാമ്പുകളുടെ കേന്ദ്രമാകുന്നു എന്നും ആക്ഷേപമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...