രാജസ്ഥാനിലെ എൻട്രൻസ് കോച്ചിംഗ് സെന്‍ററിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോട്ട : രാജസ്ഥാനിലെ കോട്ടയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ 3 വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അങ്കുഷ് ആനന്ദ് (16), പ്രണവ് വര്‍മ്മ (17), ഉജ്ജ്വല്‍ കുമാര്‍ (18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസീക സമ്മർദമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ എൻട്രൻസ് കോച്ചിങ്ങ് സെന്‍ററുകൾ ഉള്ള നഗരമാണ് രാജസ്ഥാനിലെ കോട്ട. രാജസ്ഥാനിൽ നിന്നും 330 കിലോമീറ്റർ അകലെയുള്ള കോട്ടയിൽ വിവിധ സംസ്ഥാനത്തിൽ നിന്നുമുള്ള കുട്ടികളാണ് പരിശീലനത്തിനായി എത്തുന്നത്. ബീഹാറിലെ സുപാല്‍ ജില്ല സ്വദേശിയാണ് മരിച്ച അങ്കുഷ് ആനന്ദ്. പ്രണവ് വര്‍മ്മ മധ്യപ്രദേശിലെ ശിവപുരിയില്‍ നിന്നാണ് കോച്ചിംഗിനായി കോട്ടയിലെത്തിയത്.

ഇരുവരും നീറ്റ് പരീക്ഷ പരിശീലനത്തിലായിരുന്നു. ജിഇഇ പരീക്ഷാ പരിശീലനത്തിനായി എത്തിയതായിരുന്നു മരിച്ച ഉജ്ജ്വല്‍ കുമാര്‍. ബീഹാറിലെ ഗയ സ്വദേശിയാണ് ഉജ്ജ്വൽ. ഇവരുടെ റൂമില്‍ നിന്ന് റൊഡന്റിസൈഡ് എന്ന വിഷം കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യകുറിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് കേസ് അന്വേഷിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗംഗ സഹായ് ശര്‍മ്മ പറയുന്നു. കഴിഞ്ഞ 2 വര്‍ഷത്തോളമായി കോട്ടയിലെ സ്വകാര്യ കോച്ചിംഗ് സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു പ്രണവ്. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായ ഉജ്ജ്വലും അങ്കുഷും കോട്ടയിലെ താല്‍വണ്ടി പ്രദേശത്തെ ഒരു ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. അടുത്തടുത്ത മുറികളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

തിങ്കളാഴ്ച രാവിലെ ഇരുവരുടെയും മുറിയുടെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മറ്റ് കുട്ടികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വാര്‍ഡന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവരെത്തിയ ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഡിഎസ്പി അറിയിച്ചു.

അതേസമയം ഉജ്ജ്വലിന്‍റെ സഹോദരിയും ഇതേ കോച്ചിംഗ് സെന്ററിലാണ് പഠിക്കുന്നത്. താല്‍വണ്ടിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിലാണ് സഹോദരി താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉജ്ജ്വലും അങ്കുഷും ക്ലാസ്സില്‍ എത്താറില്ലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അതേസമയം പ്രണവിന്‍റെ മൃതദേഹം പരിശോധനകള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി. മൂന്ന് വിദ്യാര്‍ത്ഥികളുടെയും ആത്മഹത്യയ്ക്കുള്ള കാരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് ഡിഎസ്പി അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിയുടെ ബെക്കാർഡി ആരോപണത്തിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും

0
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന്...

കുട്ടനാട് ലോക പൈതൃക പട്ടികയിലേക്ക് ; യുനെസ്കോയ്ക്ക് ശുപാർശ നൽകാൻ കേന്ദ്ര സർക്കാർ

0
ആലപ്പുഴ: കുട്ടനാടിന്റെ സമാനതകളില്ലാത്ത കാർഷിക-സാംസ്കാരിക പൈതൃകം ഇനി ആഗോള ശ്രദ്ധയിലേക്ക്. കുട്ടനാടിനെ...

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...

പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം ; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90...

0
കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍...