വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി ആദിവാസി യുവാവ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി ആദിവാസി യുവാവ്. കാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച്‌ യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതായാണ് പരാതി. ഇടുക്കി കണ്ണംപടി സ്വദേശി സരുണിനെയാണ് വനംകുപ്പ് കേസില്‍ കുടുക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ കുടുക്കിയെന്നാണ് സരുണ്‍ ആരോപിക്കുന്നത്.

സരുണിന്‍റെ വാഹനത്തില്‍ നിന്നാണ് കാട്ടിറച്ചി കണ്ടെത്തിയെന്നതാണ് കേസ്. എന്നാല്‍ മറ്റൊരു വീടിന്‍റെ പരിസരത്തുനിന്ന് കണ്ടെടുത്ത ഇറച്ചി സരുണിന്‍റെ വാഹനത്തില്‍ നിന്നും ലഭിച്ചു എന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി യുവാവിനെ കുടുക്കുകയായിരുന്നു എന്നാണ് പരാതി ഉയരുന്നത്. ആദ്യം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇത് കള്ളക്കേസാണെന്ന സംശയം പ്രകടിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ഫോറസ്റ്റര്‍ തന്നെ കേസ് കൈകാര്യം ചെയ്യുകയും യുവാവിനെ ജയിലിലേക്കയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നെന്നും ആരോപണമുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് താനെന്നും കേസില്‍ പെട്ടതോടെ സര്‍ക്കാര്‍ ജോലി സാധ്യത ഇല്ലാതാകുമെന്നും സരുണ്‍ പറയുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആദിവാസി സംയുക്തസമരസമിതി രംഗത്തെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...

ക്രിക്കറ്റ് ഇതിഹാസം ​ഗാരി സോബേഴ്സ് വിടവാങ്ങി

0
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു....

പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ...

0
വയനാട്: പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ...

കാർ പുഴയിലേക്ക് മറിഞ്ഞ് അധ്യാപകനും രണ്ട് മക്കളും മരിച്ചു; ആത്മഹത്യയിലേക്ക് വഴിചൂണ്ടി വാട്സ്ആപ്പ് സ്റ്റാറ്റസ്

0
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ അധ്യാപകനും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍...