അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ 200 ഓളം ആളുകള്‍ക്ക് അരിവാള്‍ രോഗം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ 200 ഓളം ആളുകള്‍ക്ക് അരിവാള്‍ രോഗം ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. രണ്ടായിരത്തോളം പേര്‍ ഏത് സമയവും രോഗം ബാധിക്കാവുന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടപ്പാടിയിലെ ആദിവാസികളില്‍ 80 ശതമാനവും പോഷകാഹാരക്കുറവ് മൂലം അനീമിയ ബാധിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അനീമിയ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതാണ് ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. അനീമിയ രോഗത്തിനെതിരെ വ്യാപക ബോധവത്കരണം ഉള്‍പ്പെടെ ബഹുതല പ്രവര്‍ത്തനം അനിവാര്യമാണ്. ഇൗ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്കരണത്തിലൂടെ മാത്രമെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം.

പ്രശ്നത്തിന്‍റെ ഗൗരവം പരിഗണിച്ച്‌ സംസ്ഥാന ആരോഗ്യവകുപ്പിലെ വിദഗ്ധര്‍ അടുത്തദിവസം അട്ടപ്പാടിയിലെത്തും. അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതി രൂപവത്കരിക്കും. അതേസമയം അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ആദിവാസികള്‍ക്കായി വകയിരുത്തിയ ഫണ്ടുകള്‍ വലിയ അളവില്‍ വകമാറ്റി ചെലവഴിച്ചതായി ആരോപണമുയര്‍ന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടുകളാണ് വകമാറ്റിയത്.

192 ഊരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക അടുക്കള നിലവില്‍ പ്രവര്‍ത്തിക്കുന്നത് 110 ഊരുകളില്‍ മാത്രമാണ്. ഭക്ഷണം പാചകം ചെയ്യാനായുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകള്‍ മഴയില്‍ നശിച്ചുപോയെന്നാണ് അധികൃതര്‍ പറയുന്നത്. ഗുണഭോക്താക്കളായ ആദിവാസി വിഭാഗക്കാര്‍ പദ്ധതി മുടങ്ങിയതിനാല്‍ പട്ടിണിയിലായി. അംഗന്‍വാടികളില്‍ നടത്തുന്ന പോഷകാഹാര വിതരണവും ഏറെ നാളുകള്‍ തടസ്സപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...