യുഎസ്: യുദ്ധത്തിനിടെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോകമെങ്ങുമുള്ള പെട്രോളിയം വിപണികൾ വലിയ ആശങ്കയിലായി. പാചകവാതകത്തിനും പെട്രോളിനും വില കുത്തനെ കൂടി. പ്രതിസന്ധി രൂക്ഷമാക്കിയതോടെ യുഎസ്എയ്ക്കും ഇസ്രയേലിനും യുദ്ധത്തിൽ യുഎസ്എയെ സഹായിക്കുന്ന സഖ്യ രാഷ്ട്രങ്ങൾക്കും ഒഴികെയുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി പുറത്ത് കടക്കാൻ ഇറാൻ അനുമതി നൽകി. ഇതോടെ ശരിക്കും പ്രതിസന്ധിയിലായത് യുഎസ്എയാണ്.
അഭ്യൂഹങ്ങൾ പടർത്തി, യുദ്ധ മുഖത്ത് നിന്നുമുള്ള ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ അസാന്നിധ്യം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ഇതിനിടെയാണ് ഇറാനുമായുള്ള യുദ്ധത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് അവകാശപ്പെട്ട യുഎസ്എ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കണമെന്ന് നാറ്റോ സഖ്യ രാജ്യങ്ങളോടും ചൈനയോടും അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. അതേസമയം തന്നെ യുദ്ധസമയത്തും കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും ശത്രുവുമായി ബന്ധമുള്ളവർക്കും എതിരെ അന്തിമ വിധി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തില്ലെന്നും മൃദുസമീപനം ഉണ്ടാകില്ലെന്നും ഘോലാം ഹൊസൈൻ മൊഹ്‌സെനി പറഞ്ഞതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.





























