അമേരിക്ക : റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള സൗത്ത് കരോലിന പ്രൈമറിയിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ജയം. എതിരാളിയായ നിക്കി ഹേലിയെ അവരുടെ സ്വന്തം സംസ്ഥാനത്ത് തോൽപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ മുന്നേറ്റം. സൗത്ത് കരോലിനയിലെ മുൻ ഗവർണറുമായിരുന്നു നിക്കി. 59.9 ശതമാനം വോട്ട് നേടിയാണ് ട്രംപ് വിജയിച്ചത്. എതിരാളിയായ നിക്കിക്ക് 39.4 ശതമാനം വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്.
സൗത്ത് കരോലിനയ്ക്ക് പുറമെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇതുവരെ നടന്ന നാല് പ്രൈമറികളിലും ട്രംപ് തന്നെയാണ് ജയിച്ചത്. മുൻപ് നടന്ന പ്രൈമറികളിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് വേണ്ടി മത്സരിച്ചിരുന്ന പല റിപ്പബ്ലിക്കൻ നേതാക്കളും പിന്മാറിയിരുന്നു.