തൃക്കാക്കരയിലെ ഓരോ സ്പന്ദനവും പി.ടിയെപ്പോലെ എനിക്കും തിരിച്ചറിയാനാകും : ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര മണ്ഡലം തന്റെ സ്വന്തം സ്ഥലമാണെന്ന് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ഉമ തോമസ്. തൃക്കാക്കരയിലെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ടെന്നും അവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകുമെന്നും ഉമ തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉമയുടെ പ്രതികരണം.

‘പ്രിയപ്പെട്ടവരെ, പി.ടി. കണ്ട വികസന സ്വപ്നങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍
കോണ്‍ഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോള്‍ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. നിങ്ങളുടെ കുടുംബാംഗത്തെപ്പോലെ ഞാന്‍ ഒപ്പമുണ്ടാകും എന്നതാണ് എന്റെ ഉറപ്പ്.

പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കും നിലപാടുകള്‍ക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്,’ ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വികസനത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും പി.ടി. സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകള്‍ പിന്തുടര്‍ന്നുകൊണ്ടാകും മുന്നോട്ടുള്ള എന്റെ യാത്ര.

മണ്ഡലത്തിന്റെ സമഗ്ര വികസനം, സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക- സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ പരിഹരിക്കല്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനമാണ് എന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നടക്കാന്‍ എനിക്ക് നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും അനുഗ്രഹവും വേണമെന്നും ഉമ പറഞ്ഞു.

‘തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും. നിങ്ങളുടെ കുടുംബാംഗത്തെപ്പോലെ ഞാന്‍ ഒപ്പമുണ്ടാകും എന്നതാണ് എന്റെ ഉറപ്പ്. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ‘കൈ’ അടയാളത്തിലാണ് ഞാന്‍ മത്സരിക്കുന്നത്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമാണ് എന്നറിയാമല്ലോ. ഹൃദയംകൊണ്ട് ഞാനത് ചോദിക്കുകയാണ്. പി.ടി. നല്‍കിയ സ്‌നേഹവും കരുതലും എനിക്കും നിങ്ങള്‍ നല്‍കുമെന്ന് ഉറപ്പുണ്ട്. തൃക്കാക്കരയ്ക്ക് വികസനത്തിന്റെ തിളക്കവും കരുതലിന്റെ കൈത്താങ്ങുമാകാന്‍
നമുക്കൊരുമിച്ചു മുന്നോട്ട് നീങ്ങാം. സ്‌നേഹത്തോടെ,’ ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ; യുവാവിന് ദാരുണാന്ത്യം

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....

കോന്നി ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു

0
കോന്നി : ഗ്രാമപഞ്ചായത്തിന്റെയും കോന്നി കൃഷിഭവന്റെയും നേതൃത്വത്തിൽ നടന്ന ലോക പരിസ്‌ഥിതി...

ഡോ.എം.എസ്. സുനിലിന്റെ 379 – മത് സ്നേഹഭവനം ബിൻസിക്കും രണ്ട് മക്കൾക്കും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത്...

ദിവസേന ചോര വീഴുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പത്തനംതിട്ട നഗരസഭ...

0
പത്തനംതിട്ട : കോന്നിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ കയ്യെടുത്ത്...