പൊൻകുന്നം : വളരെ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചു. കാലങ്ങളായി കേരള കോൺഗ്രസ് നിലനിർത്തുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഇരു മുന്നണിക്കും ശക്തമായ വെല്ലുവിളി ഉയർത്തിയാവും ജോർജ് കുര്യൻ കടന്നുവരിക എന്നത് ഉറപ്പാണ്. വി.എൻ മനോജ്, എൻ ഹരി, ജി ഹരിലാൽ അഡ്വക്കേറ്റ് നോബിൾ മാത്യു തുടങ്ങി നിരവധി പേരുകൾ ചർച്ച ചെയ്തിരുന്നെങ്കിലും വിജയിക്കാൻ ഏറ്റവും നല്ല സ്ഥാനാർഥി എന്ന നിലയിലാണ് ജോർജ് കുര്യനെ തിരഞ്ഞെടുത്തത് എന്നാണ് വിവരം.
ഇടതുമുന്നണി സ്ഥാനാർഥി ഡോക്ടർ എൻ. ജയരാജ് തന്നെയെന്ന് ഉറപ്പാണെങ്കിലും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥി ആരെന്നത് എന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ മാത്രമാണ് നിലവിലുള്ളത്. 37000 ത്തിൽ അധികം വോട്ടുകൾ ബിജെപി ജില്ലയിലെ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. എന്നാൽ ഇതൊന്നും തങ്ങളുടെ വിജയത്തെ ബാധിക്കില്ല എന്നാണ് എൽഡിഎഫ് നിലപാട്. വിജയം തങ്ങൾക്കൊപ്പം ആവും എന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിശ്വാസം.






























