ആലപ്പുഴ: ചത്ത പക്ഷികളുടെ അവശിഷ്ടം, വിസര്‍ജ്യം, തീറ്റ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കാഞ്ഞതും പക്ഷിപ്പനി വ്യാപനത്തിനു കാരണമായെന്നു വിദഗ്ധസംഘം. കാക്കയുള്‍പ്പെടെയുള്ള പറവകള്‍ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തിലായതോടെ മറ്റു മേഖലകളിലേക്കും രോഗം പടര്‍ന്നു. കള്ളിങ് വൈകിയതുമൂലം ചത്ത കോഴികളെ കര്‍ഷകര്‍ക്കുതന്നെ കുഴിച്ചിടേണ്ടിവന്നകാര്യം നേരത്തേചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവെക്കുന്നതാണ് വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടും. കോഴിക്കര്‍ഷകര്‍ക്കും ദ്രുതപ്രതികരണസംഘാംഗങ്ങള്‍ക്കും ആരോഗ്യപരിശോധന നടത്താനും വിദഗ്ധസംഘം നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷികളെ കൈകാര്യം ചെയ്തതുമൂലം ഇവരിലേക്കു രോഗം പടര്‍ന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണിത്. ചത്തപക്ഷികളെ കുഴിച്ചിട്ട കര്‍ഷകര്‍ക്ക് പ്രതിരോധഗുളികയായ ഒസള്‍ട്ടാമിവര്‍ വിതരണംചെയ്യാത്തവിവരം റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൂന്നാംഘട്ട കേന്ദ്ര വിദഗ്ധ പഠനസംഘം തിങ്കളാഴ്ച ജില്ലയിലെത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























