വഴിത്തിരിവായത് ഉസ്താദിന്‍റെ ക്ലാസ് ; അഞ്ചാം ക്ലാസുകാരി ദുരനുഭവം വെളിപ്പെടുത്തി, പ്രതിക്ക് 30 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: അഞ്ചാം ക്ലാസ് വിദ്യർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന് കുന്നംകുളം പോക്സോ കോടതി 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യയിൽ നിന്ന് 50000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. എടക്കര പുത്തൻതറയിൽ വീട്ടിൽ അഷറഫി (54) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. 2018 ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീടിൻ്റെ അടുക്കളയിൽ വെച്ചാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2023 ൽ എടക്കര മദ്രസയിൽ മതപഠന ക്ലാസിൽ ഉസ്താദിൻ്റെ ക്ലാസ് കേട്ടതിനെ തുടർന്ന് അതിജീവിത കരയുകയും കൂട്ടുകാരികൾ കാണുകയും ചെയ്തിരുന്നു. ഈ കൂട്ടുകാരികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്. വീട്ടുകാർ വടക്കേക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വനിത പോലീസ് കെ ജി ബിന്ദു മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ ഓഫ് പോലീസ് അമൃത രംഗനാണ് പ്രതിക്കെതിരെ കുറ്റം പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയ് അഡ്വക്കേറ്റ്മാരായ രഞ്ജിക ചന്ദ്രൻ, കെ എൻ അശ്വതി, സിന്ധു മഹേഷ്കുമാർ എന്നിവർ ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി എ എസ് ഐ എം. ഗീതയും പ്രവർത്തിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ പ്രതിഭ സംഗമവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

0
പന്തളം : തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ നടന്ന പ്രതിഭ...

വെള്ളവും മാലിന്യവും നിറഞ്ഞ് ഓട ; പത്തനംതിട്ട നഗരത്തിലെ ഓട നിര്‍മ്മാണം പ്രതിസന്ധിയില്‍

0
പത്തനംതിട്ട: മലിന ജലവും മാലിന്യവും നിറഞ്ഞ പത്തനംതിട്ട നഗരത്തിലെ ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...

മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ

0
തിരുവനന്തപുരം: മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ. വിഎം...

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ്...

0
മലപ്പുറം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ...