കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎപ് വിജയത്തിൽ പ്രതികരിച്ച് വടകര എം പി ഷാഫി പറമ്പിൽ. കേരളത്തിലെ ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചിരിക്കുകയാണ് എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള വിധിയാണ് വന്നിരിക്കുന്നത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധിയാണ്. 504 ൽ അധികം പഞ്ചായത്തുകളിൽ ഐക്യ ജനാധിപത്യ മുന്നണി വിജയിച്ചു വരുന്നു. 54 ലധികം മുനിസിപ്പാലിറ്റി യുഡിഎഫ് നേടി. എൽഡിഎഫ് കുത്തകയായിരുന്ന കോർപ്പറേഷനിലും യുഡിഎഫിന് വിജയം. ഗ്രാമ പഞ്ചായത്തിലും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചത്.
പ്രതിപക്ഷ നേതാവ് വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. എല്ലാ നേതാക്കളും നന്നായി പ്രവർത്തിച്ചു. ജനം എൽഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചു. ഡിസിസി നന്നായി പ്രവർത്തിച്ചു. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണ് എന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. ഒട്ടും അഹങ്കരിക്കാതെ വിനയത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. 2026 ലേക്കുള്ള ഇന്ധനമാണിത്. ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുവെന്നും ഷാഫി പറഞ്ഞു.
നിയമ സഭയിലും മാറ്റം ഉണ്ടാകും. വടകര ജനങ്ങളോട് നന്ദി. പുറമേരി, മണിയൂർ, ചക്കിട്ടപാറ പഞ്ചയത്ത് വിജയം ചരിത്രം. 25 വർഷത്തിലേറെ എൽഡിഎഫ് മാത്രം ജയിച്ചതാണ് മാറ്റിയത്. RMP യുടെ വിജയം ടിപി കഥകർക്കുള്ള മറുപടി. ബിജെപി യുടെ വിജയത്തിന് പിണറായിയോട് നന്ദി പറയണം. 2026 ലെ മാറ്റത്തിനും കരുത്ത്. ജന വിധിയിൽ ശബരിമല പ്രധാന ഘടകം ആയി. അമ്പല കള്ളൻ മാരോട് കടക്കു പുറത്തു എന്ന് ജനങ്ങൾ പറഞ്ഞു. അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്. ബിജെപിക്കു ഉണ്ടായ നേട്ടത്തിനു മറുപടി പറയേണ്ടത് സിപിഐഎം. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികാരണത്തിന് ജനം മറുപടി നൽകി. രാഹുൽ വിഷയം വാർത്ത ആയി. ജനങ്ങളെ അത് സ്വാധീനിച്ചു. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു. അസ്ബ്ലി തിരഞ്ഞെടുപ്പ് വലിയ വിജയം ഉണ്ടാകും. വിജയത്തിൽ അഹങ്കരിച്ചു വീട്ടിൽ പോയിരിക്കില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.





























