വൈക്കം: വൈക്കം സഹൃദയ വേദി തരിശു നിലകൃഷി ആരംഭിച്ചു. നഗരത്തിലെ കാലാക്കൽ ഭാഗത്ത് ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും താവളമായി കിടന്നിരുന്ന 50 സെന്റ് സ്ഥലമാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തത്. ജനവാസമേഖലയില്‍ നാട്ടുകാർക്ക് ഭീതിയുണർത്തിയിരുന്ന കൊടും കാട് വെട്ടിത്തെളിച്ച് ഇവിടെ പൂച്ചെടികളും പച്ചക്കറിയുമാണ് കൃഷിചെയ്യുന്നത്. കൃഷി ഭവന്റെയും ഫാം കോസിന്റേയും സഹകരണത്തോടു കൂടിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. തൈകള്‍ നട്ടുകൊണ്ട് സി.കെ ആശ എം എൽ എ തരിശു നിലകൃഷി ഉൽഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ സിന്ധു സജീവൻ, എസ്.ഹരിദാസൻ നായർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, കൃഷി ഓഫീസർ മേയ്സൺ മുരളി, കൃഷി ഉദ്യോഗസ്ഥരായ സിജി.വിവി, ആശാ കുര്യൻ, നിമിഷ കുര്യൻ, സഹൃദയ വേദി ഭാരവാഹികളായ രേണുകാ രതീഷ്, അഡ്വ. എം എസ് കലേഷ്, പി സോമൻ പിള്ള, ആർ.സുരേഷ്, കനക ജയകുമാർ, ഉഷ ജനാർദ്ധനൻ തുടങ്ങിയവർ പ്രസംഗിച്ചു.





























