ന്യൂഡല്‍ഹി : ഭിമ കൊറേഗാവ് കേസിലെ പ്രതി വരവരറാവുവിന് സുപ്രീംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്താണ് കോടതി നടപടി. എന്നാൽ മുംബൈ വിട്ട് പോകരുതെന്ന് റാവുവിനോട് സുപ്രീംകോടതി നിർദേശിച്ചു. കേസിൽ ഇതുവരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചിട്ടില്ലെന്നും വരവര റാവു ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജി കോടതിയുടെ പരിഗണനയിലാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വരവവര റാവു രാജ്യത്തിനും സമൂഹത്തിനുമെതിരെ പ്രവർത്തിച്ച വ്യക്തിയാണെന്നും അതിനാൽ സ്ഥിരം ജാമ്യത്തിന് അർഹത ഇല്ലെന്നുമായിരുന്നു എൻഐഎ സുപ്രീംകോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.






























