റാന്നിയില്‍ വനംവകുപ്പ് മന്ത്രി പങ്കെടുത്തു നടത്തിയ സൗരോര്‍ജ വേലിയുടെ നിര്‍മ്മാണോദ്ഘാടനം എല്‍.ഡി.എഫിലെ വിവിധ സംഘടനകള്‍ ബഹിഷ്ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയില്‍ വനംവകുപ്പ് മന്ത്രി പങ്കെടുത്തു നടത്തിയ സൗരോര്‍ജ വേലിയുടെ നിര്‍മ്മാണോദ്ഘാടനം എല്‍.ഡി.എഫിലെ വിവിധ സംഘടനകള്‍ ബഹിഷ്ക്കരിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ബഹിഷ്ക്കരിക്കുകയും ക്ഷണിച്ച നേതാക്കള്‍ എത്താതിരിക്കുകയും ചെയ്തതോടെ പരിപാടി പൂര്‍ണ്ണമായും ഉദ്യോഗസ്ഥമേളയായി മാറി. പ്രോട്ടോകോള്‍ പാലിക്കാതെയും കൂടിയാലോചന ഇല്ലാതെയും പരിപാടി നടത്തിയതില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ജോജോ കോവൂര്‍ നേരത്തെ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ എല്‍.ഡി.എഫ് ഘടക കക്ഷികളായ പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ജനാതാദള്‍ (എസ്), മാത്യു ദാനിയേല്‍ കേരള കോണ്‍ഗ്രസ്(ബി) തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പരിപാടി ബഹിഷ്ക്കരിച്ചു.

മന്ത്രി പങ്കെടുക്കുന്ന പരിപാടി ഉദ്യോഗസ്ഥ മേളയാക്കി മാറ്റിയെന്നാണ് പ്രധാന ആരോപണം. നോട്ടീസില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയത് പ്രോട്ടോകോള്‍ തെറ്റിച്ചാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പേര് കഴിഞ്ഞ് ഉദ്യോഗസ്ഥരാണ് നോട്ടീസില്‍ നിറയെ. അതിനു ശേഷമാണ് ജനപ്രതിനിധികളായ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്‍റും പഞ്ചായത്തു പ്രസിഡന്‍റുമാരും വന്നിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല. നോട്ടീസില്‍ വനംവകുപ്പിന്‍റെയും പോലീസിന്‍റെയും ഉന്നത ഉദ്യോഗസ്ഥരാണ് ആദ്യ സ്ഥാനക്കാര്‍. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിയമസഭയില്‍ പ്രാതിനിത്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിക്കാറുള്ളതാണ്. എന്നാല്‍ എല്‍.ഡി.എഫ് മുന്നണിയിലെ അംഗങ്ങളെ പോലും പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല.

എല്‍.ഡി.എഫ് എന്ന നിലയില്‍ പരിപാടിയെ പറ്റി കൂടിയാലോചന നടത്തിയില്ലെന്നും സംഘാടക സമതി കൂടിയില്ലെന്നും ഇവര്‍ പറഞ്ഞു. തെറ്റായ നോട്ടീസ് കീഴ് വഴക്കം തെറ്റിച്ച് പുറത്തിറക്കിയത് വഴി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ദുഷ്പ്രമാണിത്തമാണ് പുറത്തു വന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തില്‍ നിലവിലുള്ള പ്രോട്ടോകോള്‍ സംവിധാനം അംഗീകരിക്കാത്ത വനംവകുപ്പ് അധികൃതരുടെ പേരില്‍ നടപടി എടുക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ അവഗണന കാട്ടിയ സംഭവത്തില്‍ ജില്ലാ എല്‍.ഡി.എഫ് കമ്മറ്റിക്ക് പരാതി നല്‍കിയതായും അദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...