മടങ്ങിയെത്തുന്ന കുട്ടികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചയുടെ അനുഭവം ഒരുക്കി എണ്ണൂറാംവയല്‍ സി.എം.എസ്.എല്‍.പി സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തില്‍ മടങ്ങിയെത്തുന്ന കുട്ടികളെ വരവേല്‍ക്കാൻ ഏഴഴകില്‍ ഒരുങ്ങി നില്‍ക്കുകയാണ് വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി.എം.എസ്.എല്‍.പി സ്കൂള്‍. സ്കൂളിലെ അധ്യാപകനായ ബിബിൻ സാറിന്റെ കരവിരുതില്‍ വർണ്ണ ചിത്രങ്ങള്‍ നിറഞ്ഞ വർണ്ണകൂടാരമായി എണ്ണൂറാംവയല്‍ സി.എം.എസ് സ്കൂള്‍ കുട്ടികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചയുടെ അനുഭവമായാണ് ഒരുക്കിയിട്ടുള്ളത്. കോവിഡാനന്തരം വിദ്യാലയത്തിലേക്കു മടങ്ങിയെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് നിറക്കൂട്ടുകള്‍ ചാലിച്ച വിസ്മയ കാഴ്ചകളാണ്. കെട്ടിടങ്ങളുടെ പുറവും ക്ലാസ് മുറികളും മാത്രമല്ല ബെഞ്ചുകളും ഡെസ്ക്കുകളും ബോർഡുകളും വരെ നിറങ്ങളുടെ ഏഴഴകില്‍ നയന മനോഹരമായി മാറിക്കഴിഞ്ഞു.

വിദ്യാലയത്തിന്റെ പ്രധാന ഹാൾ കടലിന്റെ അടിത്തട്ടായി രൂപം മാറി. തിമിംഗലവും, സ്രാവും, നീരാളിയുമെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു. വനത്തിന്റെ ദൃശ്യ ചാരുത മിഴിവേകുന്ന മറ്റൊരു കെട്ടിടത്തിൽ വന്യ മൃഗങ്ങളാണ് കുട്ടികളുടെ കളിക്കൂട്ടുകാരായി എത്തുന്നത്. കാർട്ടൂൺ കഥാ പാത്രങ്ങളും അക്ഷരമാലയും ഗണിത രൂപങ്ങളും പ്രകൃതി ദൃശ്യങ്ങളും  ചേരുന്ന ക്ലാസ്സ്‌ മുറികൾ കുട്ടികൾക്ക്    കൗതുകം  മാത്രമല്ല  അറിവും പകരുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

വിദ്യാലയത്തിന്റെ ചുറ്റുമതിലിൽ വെച്ചൂച്ചിറയുടെ ചരിത്രം ചിത്രങ്ങളായി ആലേഖനം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വാകത്താനം പരിയാരം സ്വദേശിയായ എം.ജെ ബിബിൻ ഈ അധ്യയന വർഷമാണ് എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിൽ അധ്യാപകനായി എത്തിയത്. കോവിഡാനന്തരം  വിദ്യാലയത്തിൽ മടങ്ങിയെത്തുന്ന കുട്ടികൾക്ക് ഒരു സർപ്രൈസ് നൽകണമെന്ന പ്രധാനാധ്യാപകൻ സാബു പുല്ലാട്ടിന്റെ ആശയമാണ് ബിബിൻ വിദ്യാലയത്തെ വർണ്ണക്കൂടാരമായി ഒരുക്കിയെടുത്തത്.

ലോക്കൽ മാനേജർ റവ.സോജി.വി.ജോൺ, പി.റ്റി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, എം.പി.റ്റി.എ പ്രസിഡന്റ്‌ ഷൈനി ബോസ് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്‌മെന്റും രക്ഷാകർതൃ സമിതിയും സഹ പ്രവർത്തകരും  ബിബിന് പിന്തുണയുമായി ഒപ്പമുണ്ട്. ചിത്ര രചനയിൽ സഹായികളായി ചിത്രകാരന്മാരായ കൊച്ചുമോൻ, മഞ്ജു, ലിബിന്‍, അജീഷ്, ജിജി, രതീഷ്  എന്നിവര്‍  ഉൾപ്പെടുന്ന ഏഴംഗ സംഘം കഴിഞ്ഞ 15 ദിവസമായി ചിത്ര രചനയിലാണ്. ഒപ്പം സഹ അധ്യാപകരും ബിബിനൊപ്പം സഹായികളായി. അക്രിലിക്, എമെൽഷൻ പെയിന്റുകളുപയോഗിച്ചാണ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇതിനോടകം 20 വിദ്യാലയങ്ങളുടെ ചുവരുകൾ ബിബിന്റെ കരവിരുതിൽ നിറക്കാഴ്ചകളായി മാറിയിട്ടുണ്ട്. ചിത്രകാരനായ പിതാവ് എം.ജെ ജോസഫിന്റെ പാത പിന്തുടർന്നാണ് ബിബിനും ചിത്ര രചനയിലേക്കെത്തിയത്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...