Thursday, May 30, 2024 3:32 pm

ആളുകളുടെ ജീവന് ഒരു വിലയുമില്ലാത്ത രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയതത് ശിക്ഷാ നടപടിയായി കാണേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചുമതലപ്പെട്ടവര്‍ നല്‍കുന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടി ശിക്ഷാ നടപടിയല്ല. എന്നാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ല. ആളുകളുടെ ജീവന് ഒരു വിലയുമില്ലാത്ത രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നടപടിക്കെതിരെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെ ജി എം സി ടി എ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതികള്‍ ആ നിലയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. സമരത്തിലേക്ക് പോകുമെന്ന് പറയുന്നത് എന്ത് സമീപനമാണ്? മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച്‌ വ്യക്തമായ ചട്ടങ്ങളുണ്ട്. അത് പ്രകാരം മുന്നോട്ട് പോവണം. രോഗി മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെ ശക്തമായി മുന്നോട്ട് പോകും. ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യമായി ജോലി നിര്‍വ്വഹിക്കണം. അത് പാലിക്കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘പുലര്‍ച്ചെ നാലരയ്ക്ക് മൂന്ന് പേരുമായി ആംബുലന്‍സ് എറണാകുളത്തേക്ക് പോയി. ഡ്രൈവറും യൂറോളജിയിലെയും നെഫ്രോളജിയിലെയും ഡോക്ടര്‍മാരാണ് പോയത്. എറണാകുളത്ത് വെച്ച്‌ 2.15 ഓടെയാണ് കിഡ്‌നി മാച്ച്‌ ചെയ്യുമെന്ന് കണ്ടെത്തിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ട്രാഫിക് ക്ലിയറന്‍സ് അടക്കം നടത്തി. അഞ്ചരയോടെ സംഘം തിരിച്ചെത്തി. ഡോക്ടര്‍മാര്‍ ഇറങ്ങും മുന്‍പ് അവിടെയുണ്ടായിരുന്ന രണ്ട് മൂന്ന് പേര്‍ വൃക്കയുടെ പെട്ടിയുമായി ഓടിയെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഓടിയത് ആംബുലന്‍സ് ഡ്രൈവറാണോ, മറ്റാരെങ്കിലുമാണോയെന്നെല്ലാം കണ്ടെത്തണം. അത് അന്വേഷിക്കട്ടെ’യെന്നും മന്ത്രി പറഞ്ഞു.

ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോ.വാസുദേവന്‍ പോറ്റി, ഡോ.ജേക്കബ് ജോര്‍ജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ഡോക്ടര്‍മാരെ ബലിയാടാക്കുകയാണെന്ന ആരോപണവുമായാണ് കെ ജി എം സി ടി എ രംഗത്തുവന്നിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഡോക്ടര്‍മാരുടെ ബലിയാടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സംഘടന സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരെ ക്രൂരമായി മർദ്ദിച്ച് സൈനികർ, 16 ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്

0
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പോലീസ്  സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസുകാരെ...

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു

0
കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. കടലിൽ...

എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വൽ രേവണ്ണ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് വ്യാജ ടിക്കറ്റെന്ന് സംശയം

0
ബം​ഗളൂരു : ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ...

വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ യുഡിഎഫ് കോടതിയെ സമീപിക്കും ; കെ മുരളീധരൻ

0
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയിൽ പ്രചരിച്ച കാഫിർ പ്രയോഗത്തിൽ...