മുഖ്യമന്ത്രിയും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടു ; വെല്ലൂരില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടതിനെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അങ്ങാടി ഇലവുങ്കല്‍ ബിജു മാത്യുവിന്റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ബിജു മാത്യു രണ്ടുവര്‍ഷമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബോണ്‍മാരോ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചൊവ്വാഴ്ചയാണ് ബിജു മാത്യു ആശുപത്രിയില്‍ വച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഫാ. എം.വി. ശാമുവല്‍ രാജു എബ്രഹാം എംഎല്‍എയെ വിവരമറിയിച്ചു. തുടര്‍ന്ന് എംഎല്‍എ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് ഇടുക്കി, തേനി കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് മൃതദേഹവുമായി ആംബുലന്‍സ് വെല്ലൂരില്‍ നിന്നും പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ നാട്ടിലെത്തി. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് ഈട്ടിച്ചുവട് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. ഭാര്യ ബീന. മക്കള്‍ ബിബിന, ബെനറ്റ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....