പത്തനംതിട്ട : കൃഷിക്കും ജീവനും ഭീക്ഷണി ആകുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷൻ മാർക്ക് നൽകിയ സർക്കാർ തീരുമാനം കർഷകർക്ക് ഗുണകരമല്ല എന്ന് വിക്ടർ ടി തോമസ്. ഈ ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അപ്രയോഗികമാണ് നടപ്പാക്കാൻ പ്രയാസവുമാണ്. കർഷകരുടെ വിഷയങ്ങളിൽ ശക്തമായ നടപടികളാണ് വേണ്ടത് ബാങ്ക് വായ്പ എടുത്തു ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്യുന്നവർ കടകെണിയിലും ആത്മഹത്യയുടെ മുമ്പിലും ആണ്. കഷ്ടപ്പെട്ട് കൃഷി ഇറക്കി ഫലം വന്യജീവികൾ കൊണ്ടുപോകുന്നു എന്നതാണ് ഇവിടെ നടക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൂട്ടായ തീരുമാനമാണ് കർഷകർക്ക് വേണ്ടത് പലരും കൃഷി ഉപേക്ഷിച്ചു വന്യജീവികൾ ആക്രമണങ്ങൾ ദിനംതോറും നടക്കുന്നു അപ്പോഴും സർക്കാരുകൾ മാനം പാലിക്കുകയാണ്.
ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക എന്നതാണ് കർഷകർക്ക് ആശ്വാസകരമായ തീരുമാനം. ഇതിൻ്റെ മാംസം സർക്കാർ ഉടമസ്ഥതയിൽ ആഹാരം അക്കി മാറ്റുക വഴി സർക്കാരിനു വരുമാനം ഉണ്ടാക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ബിജെപി നേതാവ് പന്നിയെ കൊല്ലുന്നതിന് എതിരെ വിമർശനം ഉന്നയിച്ചത് വിഡ്ഢിത്തമാണ്.
വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കു നൽകുന്ന നഷ്ടപരിഹാരം നാമമാത്രമാണ്. നഷ്ടപരിഹാരം വർദ്ധിക്കുകയും കുടുംബങ്ങൾക്ക് കാലതാമസം ഉണ്ടാകാതെ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഉള്ള നടപടികൾ വേണമെന്നും ജില്ലാ യുഡിഎഫ് ചെയർമാനും കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റെ വിക്ടർ ടി തോമസ് പ്രസ്താവനയിൽ പറഞ്ഞു.
























