വിജയ് ബാബുവിനെ തേടി കേരള പോലീസ് ജോർജിയയിലേക്ക് പോകും ; എംബസി വഴി താരത്തെ പൂട്ടാൻ പദ്ധതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബലാത്സംഗ കേസില്‍ പ്രതി ചേര്‍ത്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ്. വിജയ് ബാബുവിനെ കണ്ടെത്താനായി ജോര്‍ജിയന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ പോലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു വ്യക്തമാക്കി.

വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വീണ്ടും യാത്രയ്‌ക്കായി എത്തിയാല്‍ അറിയിക്കണമെന്നും അന്വേഷണസംഘം എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോ‍ര്‍ജിയയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പോലീസിന്‍റെ ഈ നീക്കം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.

അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനാണ് യുവനടി താനുമായി ബന്ധമുണ്ടാക്കി​യതെന്നും ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കി ബ്ളാക്ക് മെയില്‍ ചെയ്യുകയാണെന്നും വ്യക്തമാക്കിയാണ് വിജയ് ബാബു ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതോടെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതി ദുബായില്‍ നിന്നും ജോര്‍ജിയയിലേക്ക് കടന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : നെടുമങ്ങാട് പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി....

യൂറോപ്പിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു : ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 3 ലക്ഷത്തോളം...

0
പാരിസ് : ഉഷ്ണതരംഗത്തിന് പിന്നാലെ യൂറോപിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. സ്പെയിനിലും...

ബസ് യാത്രക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ കൈകാര്യം ചെയ്ത് ഡ്രൈവർ

0
ബെംഗളൂരു : ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് റൂട്ടിൽ ഓടുന്ന ബിഎംടിസി...

ഗുജറാത്തിൽ കനത്തമഴ ; 40,000 പേരെ മാറ്റിപ്പാർപ്പിച്ചു ; ഗതാഗതം സ്തംഭിച്ചു

0
അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു. പ്രളയത്തെ തുടർന്ന് നാൽപ്പതിനായിരത്തിലധികം പേരെ...