വിനു മാപ്പ് പറഞ്ഞതിനുശേഷം എല്‍ഡിഎഫ് പ്രതിനിധികള്‍ ഏഷ്യാനെറ്റ് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയാല്‍ മതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിനു മാപ്പ് പറഞ്ഞതിനുശേഷം എല്‍ഡിഎഫ് പ്രതിനിധികള്‍ ഏഷ്യാനെറ്റ് ചാനലില്‍, ചര്‍ച്ചയ്ക്ക് പോയാല്‍ മതി. ഞാന്‍ ഏഷ്യാനെറ്റിന്റെ എല്ലാ ചാനലും ബ്ലോക്ക് ചെയ്തു. എന്നെ പോലെ എത്ര സഖാക്കള്‍ ഉണ്ട്? സിപിഎം സൈബര്‍ കോമ്രേഡ്‌സ് പോലുള്ള ഗ്രൂപ്പുകളിലെ ആഹ്വാനമാണിത്. വിനു വി ജോണിന്റെ എളമരം കരീമിന് എതിരായ പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം. എളമരം കരീമിനെ ലാക്കാക്കി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍, വിനു വി ജോണിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി.

എംപിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനാണ് സിപിഎം തീരുമാനം. ഏഷ്യാനെറ്റ് ചാനല്‍ അപ്പാടെ ബഹിഷ്‌കരിക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചാനല്‍ ബഹിഷ്‌കരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എളമരം കരീമിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും വിനു വി ജോണിനെതിരെ നടപടിയെടുക്കാന്‍ ഏഷ്യനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറാവണമെന്നും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എളമരം കരീമിനെ അക്രമിച്ച്‌ സമൂഹത്തില്‍ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സിപിഎമ്മിനെ തെറിവിളിച്ച്‌ തനിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച്‌ മാര്‍ക്കറ്റ് ചെയ്യാനാണ് വിനു വി ജോണ്‍ ശ്രമിക്കുന്നത്. ഇതിലൂടെ മാധ്യമവിപണിയില്‍ റേറ്റിങ് കൂട്ടുകയെന്ന സങ്കുചിതമായ അജണ്ടയാണ് പിന്നിലുള്ളതെന്നും സുനില്‍ കുമാര്‍ ആരോപിച്ചിരുന്നു.

വിനുവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. എളമരം കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്താമെന്നും പറഞ്ഞതു പോലെ ചെയ്തു കാണിക്കെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച്‌ പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച്‌ ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെയാണ് കോടിയേരിയുടെ പ്രസ്താവന. ‘എളമരം കരീമിന്റെ വാഹനം അടിച്ചുപൊട്ടിക്കണം. ആരാണ് പറയുന്നത് ഒരു ചാനല്‍ അവതാരകന്‍, വാഹനത്തിലെ കരീമിന്റെ കുടുംബാംഗങ്ങളെ ഇറക്കിവിടണം, വണ്ടിയുടെ കാറ്റഴിച്ചു വിടണം, മുഖത്തടിച്ച്‌ മുക്കില്‍ നിന്ന് ചോരവരുത്തണം. ഇത് പറയാന്‍ പാടുള്ളതാണോ നിങ്ങള്‍ തന്നെ ആലോചിക്കുക.

ഇതാണോ മാധ്യമപ്രവര്‍ത്തനം, പരസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത്. ഈ വാക്കു കേട്ട് ആരെങ്കിലും കരീമിനെ ആക്രമിച്ചിരുന്നെങ്കിലോ? പറയുന്ന ഭാഷയില്‍ മയം വേണ്ടേ? ഇത് തന്നെ മറ്റേതെല്ലാം രീതിയില്‍ അയാള്‍ക്ക് അവതരിപ്പിക്കാമായിരുന്നു, അവതരിപ്പിച്ച രീതി മറ്റൊന്നാണ്. എളമരം കരീമിന്റെ മുഖത്തടിച്ച്‌ ചോര വീഴ്‌ത്താന്‍ വരട്ടെ അപ്പോ നോക്കാം. ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ഓര്‍ത്താല്‍ നന്ന്. സ്വയം ആഗ്രഹം പ്രകടിപ്പിച്ച്‌ പരിഹാസ്യനാകരുത്. സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യമാണോ ദൃശ്യമാധ്യമത്തില്‍ പറയേണ്ടത്, മാധ്യമ സമൂഹം ആലോചിക്കേണ്ടതാണ്. ഒരു പാര്‍ലമെന്റ് മെമ്പറെ മുഖത്തടിച്ച്‌ ചോരവീഴ്‌ത്തണം, സിപിഐ.എം നേതാവിനെക്കുറിച്ച്‌ ഇത്തരത്തില്‍ പറഞ്ഞാല്‍ ഇപ്പോളുണ്ടായ പ്രതികരണമല്ല ഉണ്ടാവുക, ഞാന്‍ കൂടുതല്‍ പറയുന്നില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിപ്പോയി.

നാളെ കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്താം, പറഞ്ഞതു പോലെ ചെയ്തു കാണിക്ക് അപ്പോള്‍ കാണാം. ഏഷ്യാനെറ്റിലെ എല്ലാവരുമൊന്നും ഇതിനോട് യോജിക്കുന്നവരല്ല. യോജിക്കുന്ന ചുരുങ്ങിയ ആളുകള്‍ ഇവിടെയുണ്ടല്ലോ? എന്നോടൊന്ന് ചെയ്തു നോക്ക് അപ്പോള്‍ കാണാം. അങ്ങനെയൊന്നും അത് കൈകാര്യം ചെയ്യാന്‍ പാടില്ല. രാജ്യത്ത് പലതും സംഭവിച്ചിട്ടുണ്ടാകാം, അതൊന്നും ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. എളമരം കരീമിനെ ചെള്ളക്ക് അടിക്കണമെന്ന് രാജീവ് ചന്ദ്രശേഖരന്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ നിലപാട് എടുക്കുന്ന വ്യക്തിയല്ല അദ്ദേഹം,’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണം ; മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്ന് മോദി

0
ഫ്രാൻസ് : യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്നും പ്രധാനമന്ത്രി...

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...