ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരാഴ്ച ; ഉത്തരവ് വൈകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ച് ഉത്തരവ് വൈകുന്നു. പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാലതാമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശ്ശിക.  പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുൻഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങൾ ഉയരുന്നതിനിടയാണ് ഒരുമാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചതും 900 കോടി വകയിരുത്തിയെന്ന് ധനമന്ത്രി ഫേസ് ബുക്ക്പോസ്റ്റിട്ടതും. ആഴ്ച ഒന്നായിട്ടും എന്ന് കൊടുക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഇല്ല.

തുക സമാഹരിച്ചെടുക്കുന്നതിൽ വന്ന കാലതാമസത്തെ തുടര്‍ന്നാണ് ഉത്തരവ് വൈകുന്നതെന്നാണ് വിവരം. എന്നാൽ മസ്റ്ററിംഗ് നടത്താത്തവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി എത്ര പേര്‍ക്ക് ക്ഷേമപെൻഷൻ നൽകാനുണ്ടെന്നതിന്‍റെ കണക്കെടുപ്പ് വൈകുന്നതിനാലാണ് ഉത്തരവ് ഇറക്കാത്തതെന്നാണ് ധനവകുപ്പ് വിശദീകരണം. ഉടനുണ്ടാകുമെന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ പെൻഷൻ തുക ഗുണഭോക്താക്കളുടെ കൈയ്യിലെത്തുമെന്നും ധനവകുപ്പ് വിശദീകരിക്കുന്നു. 50,90390 പേരാണ് നിലവിൽ ലിസ്റ്റിലുള്ളതെന്നാണ് ഇന്നലെ തദ്ദേശ വകുപ്പ് പറഞ്ഞ കണക്ക്. പെൻഷൻ കിട്ടുന്ന ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോള്‍ കിട്ടാനുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...