റബ്ബര്‍പുരയിടത്തില്‍ ആഴ്ചകള്‍ പഴക്കമുളള മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ആഴ്ചകള്‍ പഴക്കമുളള മൃതദേഹം കണ്ടെത്തി. തലവൂര്‍ അമ്പലനിരപ്പില്‍ പോസ്റ്റ്‌ ഓഫീസിന് സമീപത്തായുള്ള സ്വകാര്യ വ്യക്തിയുടെ റബ്ബര്‍പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് മൃതദേഹം കിടന്നത്. പ്രദേശവാസികള്‍ കുന്നിക്കോട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചയിലധികം പഴക്കമുണ്ടന്നാണ് പോലീസ് നിഗമനം. അമ്പലനിരപ്പ് പ്രദേശത്ത് പട്ടാഴി പന്തണ്ട്രുമുറി സ്വദേശി രാമകൃഷ്ണ (65)ന്റെതാണെന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. ഇദ്ദേഹത്തെ രണ്ടാഴ്ചയായി കാണാനില്ല. തുടര്‍ന്ന് രാമകൃഷ്ണന്‍റെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്ലാവില്‍ കയറുന്നതിനിടെ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചതാകാം എന്ന സംശയവുമുണ്ട്. സമീപത്തു നിന്നും ഇരുമ്പ്‌ തോട്ടിയും കണ്ടെത്തി. അസ്ഥികള്‍ നായ കടിച്ച്‌ കൊണ്ടുപോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജ്  മോര്‍ച്ചറിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...