കൊച്ചി: മൂവാറ്റുപുഴ സ്പെഷല്‍ സബ്ജയിലിലേക്ക് മദ്യക്കുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കളടങ്ങിയ പാക്കറ്റുകള്‍ പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപ വീട്ടില്‍ വിനീത് (32) ആണ് മൂവാറ്റുപുഴ പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഒരു പൊതിയില്‍ മദ്യവും മിനറല്‍ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും മറ്റൊരു പൊതിയില്‍ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയില്‍ ഒരു ലാന്പും ഏഴ് പാക്കറ്റ് ചെമ്മീന്‍ റോസ്റ്റും ഉണ്ടായിരിന്നു. ജയില്‍ വളപ്പിനു വെളിയില്‍നിന്ന് കോമ്പൗണ്ട് വാളിന് മുകളില്‍ക്കൂടി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അടുക്കളയുടെ പിന്‍ഭാഗത്താണ് പൊതികള്‍ വന്നുവീണത്. പിന്നാലെ ജയില്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനീത് പോലീസിന്റെ പിടിയിലാകുന്നത്.
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ….; പുറത്ത് നിന്ന് ലഹരിവസ്തുക്കൾ സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു, പിന്നാലെ പ്രതിയെ പിടികൂടി പോലീസ്…!
RECENT NEWS
Advertisment