അടുത്തകാലത്ത് ഏറെ ചർച്ചയായ മൂൺലൈറ്റിങ്ങിൽ നിലപാട് വ്യക്തമാക്കാതെ വിപ്രോ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അടുത്തകാലത്ത് ഏറെ ചർച്ചയായ മൂൺലൈറ്റിങ്ങിൽ നിലപാട് വ്യക്തമാക്കാതെ വിപ്രോ. നേരത്തെ വിപ്രോ മേധാവി റിഷാദ് പ്രേംജി ജീവനക്കാർ സെക്കണ്ടറി ജോലികളെടുക്കുന്നതിനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ ഐടി ഭീമൻ തങ്ങളുടെ 300 ജീവനക്കാരെ മൂൺലൈറ്റിങ്ങിന്‍റെ പേരിൽ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു ഇത്. രഹസ്യമായി മറ്റ് കമ്പനികളിൽ ജോലി ഏറ്റെടുത്ത തൊഴിലാളികളെയാണ് അന്ന് പിരിച്ചു വിട്ടത്.

എന്നാൽ റിഷാദ് പ്രേംജിയുടെ നിലപാടിന് വിരുദ്ധമായി വിപ്രോ ചീഫ് എക്‌സിക്യൂട്ടീവ് തിയറി ഡെലാപോർട്ടെ രണ്ടാമത്തെ ജോലി ഏറ്റെടുക്കുന്ന രീതിയെ പൂർണമായും എതിർക്കാതെയാണ് പ്രതികരണം അറിയിച്ചിട്ടുള്ളത്. മറ്റ് കമ്പനികളിൽ “സൈഡ് ജോബ്” ഏറ്റെടുക്കുക എന്ന ആശയത്തെ അദ്ദേഹം അനുകൂലിച്ചെങ്കിലും, മാർക്കറ്റിൽ തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഇത്തരം പാർട്ട് ടൈം ജോലികൾക്ക് കയറുന്നത് ധാർമികതയ്ക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഓഫീസ് സമയത്തിന് ശേഷം ജീവനക്കാർ രണ്ടാമത്തെ ജോലി ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് ടെക് മഹീന്ദ്ര ഉൾപ്പെടെയുള്ള ചില ഐടി കമ്പനികൾ നിലപാട് എടുത്തിരുന്നു. എന്നാൽ ഇത്തരം ജോലികൾ ഏറ്റെടുക്കുന്ന ജീവനക്കാർ ഇതിനെക്കുറിച്ച് കമ്പനിയെ മുൻകൂട്ടി അറിയിക്കണമെന്നാണ് ടെക് മഹിന്ദ്ര അറിയിച്ചത്.

എന്നാൽ വിപ്രോ, ഇൻഫോസിസ്, ഐബിഎം, തുടങ്ങിയ ഐടി സ്ഥാപനങ്ങൾ ഈ വിഷയത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഒരുപടി കൂടി കടന്ന് വിപ്രോ സെപ്റ്റംബറിൽ സെക്കണ്ടറി ജോലികളിൽ ഏർപ്പെട്ടിരുന്ന 300 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്‌തിരുന്നു. ഒരു കമ്പനിയിൽ ജോലി ചെയ്യവേ മറ്റൊരിടത്ത് പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന സംവിധാനത്തെയാണ് ഐടി മേഖലയിൽ മൂൺലൈറ്റിങ് എന്നറിയപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...

ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം ; ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബ്...

0
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ്...