കുർണൂൽ: മുൻ കാമുകന്റെ ഭാര്യയും ഡോക്ടറുമായ സ്ത്രീയിലേക്ക് എച്ച്ഐവി വൈറസ് കുത്തിവെച്ച് യുവതി. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. മുൻ കാമുകന്റെ കുടുംബം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരുന്നു കൊടും ക്രൂരത. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുർണൂൽ സ്വദേശിയും 34 കാരിയുമായി ബി ബോയ വസുന്ധര എന്ന സ്ത്രീയാണ് കേസിലെ പ്രധാന പ്രതി. അഡോണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കൊംഗേ ജ്യോതി ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് ജനുവരി 24ന് അറസ്റ്റിലായത്. കുർണൂലിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറിലാണ് എച്ച്ഐവി വൈറസ് കുത്തിവെച്ചത്.
മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് അംഗീകരിക്കാനാവാതെ ആയിരുന്നു ക്രൂരതയെന്നാണ് പോലീസ് വിശദമാക്കുന്നത്. റോഡ് അപകടം സൃഷ്ടിച്ചാണ് മുൻകാമുകന്റെ ഭാര്യയെ ഇവർ ആശുപത്രിയിലെത്തിച്ചത്. ജനുവരി 9ന് ഉച്ച കഴിഞ്ഞ് 2.30ഓടെ ഉച്ചഭക്ഷണം കഴിക്കാൻ പോയ യുവതിയെ മോട്ടോർ സൈക്കിൾ തട്ടി. വീഴ്ചയിൽ പരിക്കേറ്റ അസിസ്റ്റന്റ് പ്രൊഫസറെ സഹായിക്കാനെന്ന രീതിയിൽ ബോയ വസുന്ധര ഇവർക്കൊപ്പം കൂടി. വിനായക് ഘാട്ടിലെ കെ സി കനാലിന് അടുത്ത് വെച്ചാണ് അപകടമുണ്ടാക്കിയത്.






























