ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെ വിദ്യാർഥിനി അപകടത്തിൽപ്പെട്ടു. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ നിയമ വിദ്യാർഥിനിയുടെ വലതുകാൽപാദം അറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്‌ണൻ – നിഷ ദമ്പതികളുടെ മകൾ കാർത്തിക രാധാകൃഷ്‌ണന്റെ (21) പദമാണ് അറ്റുപോയത്. ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുമ്പ് കാർത്തിക ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണം. കാർത്തികയെ കൂട്ടിക്കൊണ്ടുപോകാൻ അമ്മയും സഹോദരിയും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് വിദ്യാർഥിനി അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി കാർത്തിക നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് റെയിൽവേ ട്രാക്കിൽ നിന്നും പാദം കണ്ടെത്തിയത്. ഉടൻതന്നെ പോലീസ് ജീപ്പിൽ അത് ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ ഇത്തു ന്നിച്ചേർക്കുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തുകയും ചെയ്തു.






























