ലോകകപ്പ്; ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്താൻ

For full experience, Download our mobile application:
Get it on Google Play

ലോകകപ്പിലെ ഇന്നത്തെ മത്സരത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിന് തകർത്ത് പാകിസ്താൻ. ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്‌വാന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് പാകിസ്താൻ ആറ് വിക്കറ്റിന്റെ ആവേശ ജയം നേടിയത്. ശ്രീലങ്ക ഉയർത്തിയ 345 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 48.2 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
37ന് രണ്ട് എന്ന നിലയിൽ ആദ്യഘട്ടത്തിൽ പതറിയ പാകിസ്താൻ മൂന്നാം വിക്കറ്റിലാണ് മത്സരത്തിലേക്ക് തിരച്ചെത്തിയത്. അബ്ദുള്ള ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസും നേടിയപ്പോൾ റിസ്‌വാൻ 131 റൺസ് നേടി പുറത്താകാതെ നിന്നു.

ആദ്യം പുറത്തായത് ബാബർ അസം(10), ഇമാമുൽ ഹഖ് (12) എന്നിവരാണ്. 31 റൺസുമായി സൗദ് ഷക്കീലും 22 റൺസുമായി ഇഫ്തികാർ അഹമ്മദും പാകിസ്താന്റെ വിജയത്തിൽ പങ്കാളികളായി. 10 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു അബ്ദുള്ളയുടെ ഇന്നിങ്‌സ്. റിസ്‌വാൻ മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറിയും നേടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്കായി മധ്യനിര ബാറ്റർ സദീര സമരവിക്രമയും കുശാൽ മെൻഡിസുമാണ് സെഞ്ച്വറികൾ നേടിയത്. കുശാൽ മെൻഡിസ് 77 പന്തുകളിൽ നിന്ന് 122 റൺസ് നേടിയപ്പോൾ സമരവിക്രമ 89 പന്തുകളിൽ നിന്ന് 108 റൺസ് നേടി. ഓപ്പണറായ പതും നിസങ്ക 51 റൺസ് നേടി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദിക്ക് ഒരു വിക്കറ്റെ വീഴ്ത്താനേ ആയുള്ളൂ. ഹസൻ അലി നാല് വിക്കറ്റ് വീഴ്ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി സിപിഎം

0
വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറെ അറസ്റ്റ്...

കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ‘ഐ ലവ് പാകിസ്ഥാൻ’ ; അന്വേഷണം

0
കൊച്ചി : അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലിനുള്ളില്‍ 'ഐ ലവ് പാകിസ്ഥാന്‍'...

യുദ്ധഭീതി അകന്നു ; കണ്ണൂരില്‍ നിന്ന് കുവൈത്ത് , റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

0
കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍...

ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന , കസേരകളി തുടരുന്നു

0
തിരുവനന്തപുരം : സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ( ഡിഎച്ച്എസ്) ആസ്ഥാനത്ത് കസേരയെച്ചൊല്ലി...