പുസ്തക വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ.മീര

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുസ്തക വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ മീര. ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് കലാചിയെന്നും ധാരാളം ചിന്തിച്ച് പണിയെടുത്ത് വായനക്കാർക്ക് മുമ്പിൽ സമർപ്പിച്ചതാണ് കലാചിയെന്നും മീര പറഞ്ഞു. അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാൻ കാലങ്ങളായുള്ള ശ്രമമാണെന്നും എത്ര പ്രശ്നങ്ങളുണ്ടായാലും എഴുത്ത് തുടരുമെന്നും അവർ പറഞ്ഞു. ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയുമെന്നും അഭിപ്രായം പറയുന്നത് ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മീര പറഞ്ഞു. ‘എന്നെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണങ്ങളിലൊന്നായിരുന്നു കലാചി. കടുത്ത പ്രയത്നമെടുത്ത് എഴുതിയ പുസ്തകമാണിത്. ദീർഘകാലത്തെ കഠിനാധ്വാനത്തിന്‍റെ ഫലമായിരുന്നു അത്. ധാരാളം ചിന്തിച്ച്, പണിയെടുത്ത് വായനക്കാർക്ക് മുമ്പിൽ സമർപ്പിച്ചതാണ് കലാച്ചി.

എന്നാൽ ഇതിന്‍റെ പേരിൽ ഒരുപാട് അധിക്ഷേപങ്ങളും അതിക്രമങ്ങളും നേരിടേണ്ടിവന്നു. ഇതുകൊണ്ടൊന്നും തളരുന്നയാളല്ല ഞാൻ. ഇനിയുമൊരു 10-20 വർഷം എഴുതണമെന്നാണ് ആഗ്രഹം’. മീര വ്യക്തമാക്കി.അനുകരണ വിവാദങ്ങളിൽ പുരുഷന്‍മാരുടെ പേര് പറയാറില്ലെന്നും പകരം ദീപയടിയെന്ന് പറയുമെന്നും മീര പറഞ്ഞു. ‘വല്ലാതെ എയറിൽ നിൽക്കുന്ന സമയമാണിത്. എല്ലാക്കാലവും എയറിൽ നിന്നാണ് എഴുതിയത്. ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും. ഇനിയുമെത്ര പ്രശ്നങ്ങളുണ്ടായാലും എഴുത്ത് തുടരും. അക്കാര്യത്തിൽ കൂടുതലൊന്നും ആലോചിക്കാനില്ല. മിടുക്കിയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് കരുതരുത്.

അഭിപ്രായം പറയുന്നത് ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടില്ല.’ മീര കൂട്ടിച്ചേർത്തു.പ്രമുഖ എഴുത്തുകാരികളായ കെ.ആർ മീരയുടെയും ഹരിത സാവിത്രിയുടെയും നോവലുകളിലെ സാമ്യത്തെ ചൊല്ലി സാഹിത്യരംഗത്ത് ചൂടേറിയ ചർച്ചകൾ തുടരുന്നതിനിടെയാണ് മീരയുടെ പ്രതികരണം. 2022ൽ പുറത്തിറങ്ങിയ ഹരിതയുടെ ‘സിന്നും’ 2025-ൽ പുറത്തിറങ്ങിയ ‘കലാച്ചിയും’ തമ്മിൽ ഉള്ളടക്കത്തിൽ സാമ്യതയുണ്ടെന്ന് സാഹിത്യപ്രേമികൾ വിമർശനമുന്നയിച്ചിരുന്നു. രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയിൽ പോകുന്ന യുവതിയുടെ പോരാട്ടമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി

0
കോഴിക്കോട്: ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി,...

ഔഷധ സസ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളില്‍ നടുന്നതിനും – “മാതൃവനം പദ്ധതി ” ; ജില്ലാതല...

0
ആറന്മുള: അന്തര്‍ദേശീയ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഔഷധ സസ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമവായത്തിലേക്കെന്ന് സൂചന

0
എറണാകുളം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമവായത്തിലേക്കെന്ന് സൂചന. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക്...

വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി...