സേനകളില്‍ നിയമനം നടന്നിട്ട് വര്‍ഷങ്ങള്‍ ; യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടെന്ന് പിഎസ്‌സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ്, എക്സൈസ്, അഗ്നിശമന സേനകളിലേക്കുള്ള പിഎസ്സി നിയമനങ്ങൾ ഇഴയുന്നു. കഴിഞ്ഞ ഒരുവർഷമായി പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. സബ് ഇൻസ്പെക്ടർ, സിവിൽ പോലീസ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, ഫയർമാൻ, എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ജയിലർ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് ഒരുവർഷത്തിലധികമായി നിലച്ചിരിക്കുന്നത്. ഇവയുടെ എല്ലാം റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചിട്ടും പുതിയ പട്ടിക തയ്യാറാക്കാൻ പിഎസ്സിക്ക് സാധിച്ചിട്ടില്ല.

പുതിയ പരീക്ഷാ പരിഷ്കരണത്തെ തുടർന്ന് ഒരേ യോഗ്യതയുള്ള തസ്തികകളിലേക്ക് യോഗ്യതാ പരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയിലുൾപ്പെടുത്തിയാണ് മേൽപ്പറഞ്ഞ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും നടന്നത്. എന്നാൽ പ്രാഥമിക പരീക്ഷാ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇനി ഇവയിൽ മെയിൻ പരീക്ഷ, അതിന് ശേഷം കായിക ക്ഷമത പരിശോധന, സർട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങിയവയെല്ലാം നടക്കാനുണ്ട്. അതിന് ശേഷം മാത്രമെ പുതിയ റാങ്ക് പട്ടിക തയ്യാറാകു.

ഇങ്ങനെയാണെങ്കിൽ 2022 ൽ പോലും റാങ്ക് പട്ടിക വരുമെന്ന പ്രതീക്ഷ ഉദ്യോഗാർഥികൾക്കില്ല. പോലീസിലേക്ക് പി.എസ്.സി വഴി നിയമനം നടന്നിട്ട് ഒരുവർഷമായി. സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്നരവർഷം മുമ്പ് അവസാനിച്ചിരുന്നു. ഇതിനും പുറമെ ഫയർമാൻ ഗ്രേഡ്2 തസ്തികയിലും നിയമനം നടന്നിട്ട് രണ്ടുവർഷത്തോളമാകുന്നു. അസിസ്റ്റന്റ് ജയിലർ, എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്കും റാങ്ക് ലിസ്റ്റുകൾ നിലവിലില്ല.

എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് 2020 ൽ തന്നെ അവസാനിച്ചിരുന്നു. ഇങ്ങനെ വിവിധ സേനകളിലേക്കുള്ള നിയമനം വൈകുകയും എന്നാൽ അതിനായി റാങ്ക് പട്ടിക തയ്യാറാക്കാനുള്ള നടപടികൾ പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കുകയും ചെയ്യുന്നതോടെ അസ്തമിക്കുന്നത് നിരവധി ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളാണ്.

കോവിഡ് വ്യാപനവും ലോക്ക്ഡൗണുമൊക്കെയാണ് പരീക്ഷ നടത്തുന്നതിനും മറ്റും കാലതാമസം ഉണ്ടാകാൻ കാരണമായി പി.എസ്.സി പറയുന്നത്. കാലതാമസമുണ്ടാകുമ്പോൾ സാധാരണ പഴയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാറാണ് പതിവ്. എന്നാൽ ആ രീതി ഇപ്പോൾ ഉണ്ടാകുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ നിയമനങ്ങളോട് സർക്കാരിനും അത്ര താത്പര്യമില്ലാത്തതിനാൽ റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്ന കാര്യവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാൽ ഇനി നടക്കാനുള്ള പരീക്ഷകളെങ്കിലും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ അക്കാര്യത്തിലുണ്ടാകുന്ന കാലതാമസമാണ് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....

അപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് കാലിലെ വിരൽ വെച്ചുപിടിപ്പിച്ചു ; ചലനശേഷി വീണ്ടെടുത്ത് രോഗി

0
കോഴിക്കോട് : ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടപ്പെട്ട് ജീവിതം...

കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും

0
ബംഗളൂരു: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിക്കുന്ന...