മാരക മയക്കു മരുന്നുമായി യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാരക മയക്കു മരുന്നുമായി യുവാവിനെ പിടികൂടി. പോലീസിന്റെ തന്ത്രപരമായ ഇടപെടലില്‍ യുവാവിന് കീഴടങ്ങേണ്ടി വന്നു. ഇടപ്പള്ളി കുന്നംപുറം സിഎം മടവൂര്‍ വീട്ടില്‍ ഹാറൂണ്‍ സുല്‍ത്താനെയാണ് (22) തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, പാലാരിവട്ടം പോലീസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. വ്യാപകമായ ലഹരിമരുന്നു വില്‍പ്പനയിലെ പ്രധാന വിതരണക്കാരന്‍ കൂടിയായിരുന്നു ഇയാള്‍. 100 ഗ്രാമിനടുത്തു എംഡിഎംഎയുമായി (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) കലൂര്‍ സ്റ്റേഡിയം പരിസരത്ത് യുവാവ് പിടിയില്‍.

എംഡിഎംഎ സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഓടിയ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കൂടുതല്‍ അളവില്‍ എംഡിഎംഎ എടുത്തു കൊച്ചിയിലെ ആവശ്യക്കാര്‍ക്ക് ചില്ലറയായി വില്‍ക്കുന്നയാളാണ് പ്രതിയെന്നും പോലീസ് പറഞ്ഞു. ലഹരി കൊണ്ടുവന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ഒന്‍പതരയോടെ ഹാറൂണിനെ തേടി കലൂര്‍ സ്റ്റേഡിയം പരിസരത്തെത്തി. പതിവ് തെറ്റിക്കാതെ ചുവന്ന സ്‌കൂട്ടറില്‍ ഹാറൂണ്‍ ഇടപാടുകാരെ തേടി സ്ഥലത്തെത്തിയിരുന്നു. ഹാറൂണിനെ നിരീക്ഷണത്തിലാക്കിയ സ്‌ക്വാഡ് അംഗങ്ങള്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചു.

പിടിവീഴുമെന്ന് ഉറപ്പായതോടെയായിരുന്നു രക്ഷപ്പെടാനുള്ള വിഫലശ്രമം. എംഡിഎംഎ കൈവശമുണ്ടെന്നു ഹാറൂണ്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തുടര്‍ന്നാണ് ബൈക്ക് തുറന്ന് പരിശോധിച്ചത്. ഒറ്റത്തവണ ഉപയോഗിച്ചാല്‍തന്നെ ലഹരിക്ക് അടിമയാകുന്നതാണ് ഈ ലഹരി മരുന്ന് എന്നു പോലീസ് പറഞ്ഞു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാമിന് ലക്ഷങ്ങളാണ് വില. ഏകദേശം 5 ലക്ഷം രൂപയുടെ ലഹരിയാണ് പ്രതിയില്‍നിന്ന് പിടികൂടിയത്. അര ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഹാറൂണ്‍ ഒരു വര്‍ഷത്തിലേറെയായി ഇടപാട് നടത്തുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നു ഹാറൂണ്‍ പോലീസിനോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....