നെയ്യാറ്റിൻകര : യുവതിയുടെ ദുരൂഹ മരണം ആശുപത്രിയിലെത്തിച്ച കാമുകൻ കസ്റ്റഡിയിൽ. കുന്നത്തുകാൽ കോട്ടുക്കോണം ചീരംകോട് പള്ളിവാതിൽക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റെ ഭാര്യ ഗോപിക (26 )യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ആശുപത്രിയിലെത്തിച്ച കാമുകൻ പൂവാർ സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. ദുരൂഹത മനസിലാക്കിയ ആശുപത്രി സെക്ക്യൂരിറ്റി ജീവനക്കാർ കാമുകനെ പോലീസിന് കൈമാറുകയായിരുന്നു. കാരക്കോണം സ്വകാര്യ മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് : ഗോപികയും പൂവാർ സ്വദേശി വിഷ്‌ണുവും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗോപികയുമായുള്ള പ്രണയബന്ധത്തിലെ ചില ദൃശ്യങ്ങൾ വിഷ്ണു ഗോപികയുടെ ഭാർത്താവിന്റെ മൊബൈലിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന്മേൽ ഉണ്ടായ
വൈഷമ്മ്യതയിലാണെന്നും താൻ ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാവിലെ ഗോപിക വിഷ്ണുവിനെ മൊബൈൽ ചാറ്റിങ്ങിലൂടെ അറിയിക്കുകയായിരുന്നു.
ഇതിനെ തുടർണ് ഓ ട്ടോയിൽ ചീരാംകോട്ടെ ഗോപികയുടെ വീട്ടിൽ എത്തിയ വിഷ്‌ണു ഗോപിക കെട്ടി തൂങ്ങി ആത്മത്യ ചെയ്യുന്നതു കാണുകയുണ്ടായെന്നും ഉടൻ തന്റെ ഓട്ടോയിൽ കയറ്റി ഗോപികയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നാണ് വിഷ്ണു നൽകിയ മൊഴി. എന്നാൽ വിഷ്ണു പതിവുപോലെ ഗോപികയുടെ ഭർത്താവ് വീട്ടിലില്ലാത്ത തക്കം നോക്കി എത്തിയെന്നും ഗോപികയുമായുണ്ടായ തർക്കങ്ങൾക്കൊടുവിൽ പിടിവലിയായി. ഗോപികയുടെ നിലവിളികേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോൾ വിഷ്ണു രക്ഷപ്പെടാൻ ശ്രമിക്കുകയും പരിസരവാസികൾ വിവരം മനസിലാക്കിയതോടെയാണ് വിഷ്ണു ഗോപികയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയതെന്നും നാട്ടുകാർ പറയുന്നു. വിഷ്ണു വെള്ളറട പോലീസ് കസ്റ്റഡിയിലാണെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുന്നതായും വെള്ളറട സി ഐ മൃദുൽ കുമാർ പറഞ്ഞു. ഗോപികയ്ക്ക് ഒരു കുഞ്ഞുണ്ട്.





























