തിരുവനന്തപുരം : യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് പണയാഭരണങ്ങളും പണവും കവര്‍ന്നു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവർന്നത്. നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്നതായിരുന്നു. അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. പഴയ പണയാഭരണം ബാങ്കിൽ നിന്ന് എടുത്ത് നൽകുന്ന എജൻ്റ് ആണ് ജീ മോൻ. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വലിയമലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. മോഷ്ടാക്കൾ ഉപയോഗിച്ച കാർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഓൾട്ടോ കാർ ആണ് കണ്ടെത്തിയത്. വെഞ്ഞാറമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് കാർ.





























