ആന്ധ്രാപ്രേദേശ് : ഭര്‍ത്താവിനെ ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ റേപ്പല്ലി റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭര്‍ത്താവിനെ മർദിച്ച് അവശനാക്കിയ ശേഷം കുടിയേറ്റ തൊഴിലാളിയായ യുവതിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി സംഘം ഇരയുടെ ഭർത്താവിൽ നിന്ന് പണവും കൈക്കലാക്കി. യാത്രക്കാർ അറിയിച്ചതനുസരിച്ച് പോലീസ് ഉടന്‍ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതികളെപ്പറ്റിയുള്ള അന്വേഷണം നടക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.