Thursday, May 15, 2025 6:17 am

കായംകുളം പോലീസിന്റെ ക്രൂരത ; ഡയാലിസിസ് കഴിഞ്ഞുവന്ന രോഗിയെ തടഞ്ഞുനിര്‍ത്തി ; കുഴഞ്ഞുവീണിട്ടും വിട്ടയച്ചില്ല

For full experience, Download our mobile application:
Get it on Google Play

കായംകുളം : വാഹന പരിശോധനയുടെ പേരില്‍ ശാരീരികവും മാനസികവുമായി തന്നെ പോലീസ് പീഡിപ്പിച്ചതായി വൃക്കരോഗിയുടെ പരാതി. കായംകുളം പോലീസിനെതിരെയായി പെരിങ്ങാല സ്വദേശി മുഹമ്മദ് റാഫിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കായംകുളം സി.ഐയ്ക്കും മനുഷ്യാവകാശ കമ്മീഷനും എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു പോലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതെന്ന് റാഫി ആരോപിക്കുന്നു.

ഹെല്‍മെറ്റ് ചെക്ക് ചെയ്യാന്‍ നിന്ന പോലീസുകാരോട് താന്‍ ഡയാലിസിസ് ചെയ്ത് വരികയാണെന്നും ഹെല്‍മെറ്റിന്റെ വെയ്റ്റ് താങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്ന് റാഫി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

റാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

കായംകുളം ട്രാഫിക് പോലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം..

ഇന്ന് ഞാന്‍. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോള്‍ തന്നേ. തീരെ അവശനായിരുന്നു.
തലവേദനയും.. ഒക്കെ കൊണ്ടു. എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി.. സ്‌കൂട്ടര്‍ എടുത്തു.. വീട്ടിലേക്ക് പോയ വഴിയില്‍. ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബോയ്‌സ് സ്‌കൂളിന്റെ ഫ്രണ്ടില്‍ ഉള്ള റോഡില്‍ മറഞ്ഞു നിന്നുള്ള പോലീസ് ചെക്കിംഗ്  ഉണ്ടായിരുന്നു..

ഹെല്‍മെറ്റ് ഇല്ലാത്തത് കൊണ്ട് പോലീസ് കൈകാണിച്ചു നിര്‍ത്തിച്ചു. അത് അവരുടെ ജോലിയാണ് സമ്മതിക്കാം. അപ്പോള്‍ തന്നെ ഞാന്‍ അവരോട് പറഞ്ഞു സാറെ ഞാന്‍ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് ഇപ്പോള്‍ ഹെല്‍മെറ്റ് വെക്കാന്‍ പറ്റില്ല. ഹെല്‍മെറ്റിന്റെ വെയ്റ്റ് എനിക്ക് താങ്ങാന്‍ പറ്റില്ല എന്നൊക്കെ. അപ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ എനിക്ക് നേരെ ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കിവെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു.

നീ സാറിനെ പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ Si സാറിനോട് പോയി കാര്യം പറഞ്ഞു സര്‍ ഞാന്‍ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ, നില്‍ക്കാന്‍ പോലും വയ്യ എന്നൊക്കെ പറഞ്ഞു. ഇവര്‍ ആരും എന്നെ വിടാന്‍ സമ്മതിക്കുന്നില്ല.

ഞാന്‍ ആ സാറിനോട് കോണ്‍സ്റ്റബിളിന്റെ പേര് എന്താണ് എന്ന് ചോദിച്ചു. അവര്‍ക്ക് അത് ഇഷ്ട്ടപ്പെട്ടില്ല. എന്നെ അവിടെ പിടിച്ചു നിര്‍ത്തി. അപ്പോഴേക്കും ഞാന്‍ ശരീരം കൊഴിഞ്ഞു താഴെ വീണു.
അടിവയറില്‍ വേദന വന്നപ്പോള്‍ തീരെ പിടിച്ചു നില്‍ക്കാന്‍ പറ്റാതായി. വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണില്‍ കിടന്ന് ഇഴഞ്ഞിട്ട് പോലും അവിടുള്ള ഒരു പോലീസുകാരന്‍ പോലും തിരിഞ്ഞു നോക്കിയില്ല. അത് വഴി വന്ന എന്നെ അറിയുന്ന രണ്ട് പിള്ളേര്‍ , ഞാന്‍ അവരെ കണ്ടില്ല. അപ്പോളേക്കും എന്റെ ബോധം പോയിരുന്നു. അവര് എന്നെ താങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു. അവിടെ നിന്ന പല പോലീസ്‌കാര്‍ക്കും എന്നെ അറിയുന്നതാണ്, എന്നിട്ടും പോലും ഒരു മര്യാദ എന്നോട് അവര് കാണിച്ചില്ല.

ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ പോലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചു. കായംകുളത്തെ പോലീസുകാരുടെ പ്രവര്‍ത്തികള്‍ ഇത് ആദ്യമായിട്ട് ഒന്നുമല്ല. ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കില്‍ Sp ക്കും മനുഷ്യവകാശ കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കൂൾ തുറന്നാൽ ആദ്യ രണ്ടാഴ്ച ബോധവത്കരണ ക്ലാസുകൾ ; പുസ്തകപഠനമുണ്ടാവില്ല

0
തിരുവനന്തപുരം: സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതൽ...

താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. രാത്രി 12 മണിയോടെയാണ്...

ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ; യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ...

0
ന്യൂയോർക്ക് : പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിലും...

ബോണസുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ‌‌ഇൻഫോസിസ്

0
ബെംഗളൂരു : ബിസിനസ് സമ്മർദ്ദങ്ങളും കുറഞ്ഞ സാമ്പത്തിക ഫലങ്ങളും ചൂണ്ടിക്കാട്ടി, 2025...