Thursday, April 25, 2024 12:15 pm

കുന്തിരിക്കും കത്തിച്ചപ്പോള്‍ കുട്ടി അത് തട്ടി കളഞ്ഞതാണ് കൈയ്ക്ക് പോള്ളലേല്‍ക്കാന്‍ കാരണമെന്ന് ആന്റണി ടിജിന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ സഹോദരിയേയും ഇവരുടെ പങ്കാളി ആന്‍റണി ടിജിനെയും പോലിസ് ചോദ്യം ചെയ്തു. കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചതായി പോലിസ് പറഞ്ഞു. താന്‍ കുന്തിരിക്കും കത്തിച്ചപ്പോള്‍ കുട്ടി അത് തട്ടി കളഞ്ഞതാണ് കൈയ്ക്ക് പോള്ളലേല്‍ക്കാന്‍ കാരണമെന്ന് ആന്റണി ടിജിന്‍ മൊഴി നല്‍കി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇരുവരെയും വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിച്ച ആന്റണി ടിജിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്.

പ്രത്യേക അന്വേഷണ സംഘം മൈസൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോള്‍ ഇയാള്‍ക്കൊപ്പം ചികിത്സയിലുള്ള കുഞ്ഞിന്റെ മാതൃസഹോദരി മകനും ഉണ്ടായിരുന്നു. മൈസൂരില്‍ നിന്ന് പിടികൂടിയ ശേഷം അവിടെ വെച്ച്‌ ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയില്‍ ഇവരെ എത്തിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. കുഞ്ഞ് കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ചെയ്തു . കുട്ടിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുമുണ്ട്. നട്ടെല്ലിനും തലയ്ക്കും കയ്യിനും പരിക്ക് ഉള്ളതിനാല്‍ ന്യൂറോ വിഭാഗം ആണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടി അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് ഉണ്ടായ ക്ഷതം കാഴ്ച്ചയേയും, ബുദ്ധിശക്തിയേയും ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

കുട്ടിക്ക് ശാരീരിക വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ബുളറ്റിനില്‍ വ്യക്തമാക്കുന്നു. രണ്ടു വയസ്സുക്കാരി ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി സിഡബ്ല്യുസി ഇന്നലെ അറിയിച്ചിരുന്നു. കുട്ടിയുടെ സംരക്ഷണം മാതാവിന് ഇനി നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പിതാവ് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ താത്കാലികമായാണ് സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തത്. പോലീസിന്റെയും സിഡബ്ല്യൂസി യുടെയും അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് തീരുമാനം ഉണ്ടാവുകയെന്നും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.ബിറ്റി ജോസഫ് വ്യക്തമാക്കിയിരുന്നു.

കുട്ടിയുടെ തുടര്‍ ചികിത്സയ്ക്ക് സിഡബ്ല്യുസി സൗകര്യം ഒരുക്കും. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കുട്ടിയെ മാറ്റിയശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലാവും ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കുക. രണ്ടര വയസുകാരിക്കൊപ്പം ആ വീട്ടില്‍ ഉണ്ടായിരുന്ന മാതൃസഹോദരിയുടെ കുട്ടിയില്‍ നിന്നും മൊഴിയെടുക്കാനാണ് സിഡബ്ല്യുസി യുടെയും തീരുമാനം. ഇതിന്റെ ഭാഗമായി മാതൃസഹോദരിയുടെ കുട്ടിക്ക് കൗസിലിങ് നല്‍കുവാനാണ് സിഡബ്ല്യുസി തീരുമാനം. ഇതിനു ശേഷം വീട്ടില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് സിഡബ്ല്യുസി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈക്കൂലി കേസിൽ റഷ്യൻ ഉപപ്രതിരോധ മന്ത്രി അറസ്റ്റിൽ

0
മോസ്കോ: വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് റഷ്യയിലെ ഉപപ്രതിരോധ മന്ത്രി...

എന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെ സുധാകരന്‍ ; നായക്ക് വിവേകമുണ്ടെന്ന് ജയരാജന്‍

0
കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും...

വയനാട്ടില്‍ കിറ്റ് നല്‍കിയത് ക്ഷേത്രഭാരവാഹികൾ ; കിറ്റ് വിവാദമല്ല ഇവിടെ ക്വിറ്റ് രാഹുല്‍ എന്നാണ്...

0
കല്‍പ്പറ്റ: വയനാട്ടിലെ ഭക്ഷ്യക്കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍....

പരാജയ ഭീതി പൂണ്ട ഇടതുമുന്നണി കള്ളവോട്ടിന് കോപ്പു കൂട്ടുന്നു ; അഡ്വ. വർഗീസ് മാമ്മൻ 

0
തിരുവല്ലാ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പരാജയ ഭീതി പൂണ്ട എൽ ഡി...