ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാബ്‌വെ, പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അറിയാം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ലോകത്തെ ഏറ്റവും ദുരിതപൂർണ രാജ്യമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെ. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (HAMI)യിലാണ് സിംബാബ്‌വെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമാണെന്ന് പറയുന്നത്. യുദ്ധം നേരിടുന്ന യുക്രൈൻ, സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളേക്കാൾ സ്ഥിതി മോശമാണ് സിംബാബ്‌വെയുടെ അവസ്ഥയെന്ന് സൂചിക വ്യക്തമാക്കുന്നു. രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ വർഷം 243.8 ശതമാനത്തിലെത്തി. മൊത്തം 157 രാജ്യങ്ങളെ റാങ്കിങ്ങിനായി തെരഞ്ഞെടുത്തു. അസാധാരണമായ പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, വിളർച്ച, യഥാർഥ ജിഡിപി വളർച്ച എന്നിവയാണ് പ്രധാന മാനദണ്ഡങ്ങളായി സ്വീകരിച്ചത്.

രാജ്യം ഭരിക്കുന്ന പാർട്ടിയായ ZANU-PFനെയും അവരുടെ നയങ്ങളെയുമാണ് ഹാങ്കെ കുറ്റപ്പെടുത്തുന്നത്. വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, ഉക്രെയ്ൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15 രാജ്യങ്ങൾ. സ്വിറ്റ്‌സർലൻഡാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സ്വിറ്റ്സർലൻഡിലെ പൗരന്മാർ ഏറ്റവും സന്തുഷ്ടരാണെന്നും അതിനുള്ള പ്രധാന കാരണം രാജ്യത്തിന്റെ പൊതുകടം-ജിഡിപി അനുപാതം കുറവായതിനാലാണെന്നും ഹാങ്കെ ട്വീറ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...