ഹരിയാന: ഹരിയാനയിലെ ഫരീദാബാദിൽ 15 കാരിയെ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രധാന പ്രതി 22കാരൻ പെൺകുട്ടിയുടെ പരിചയക്കാരൻ. ലഹരിവസ്തുക്കൾ നൽകി ബോധം കെടുത്തി ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 26 ന് വൈകുന്നേരം 7 മണിയോടെയാണ് പെൺകുട്ടി മാർക്കറ്റിലേക്ക് പോയത് പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് കാണാതായതായി വീട്ടുകാർ പരാതി.
ഒക്ടോബർ 27 ന് പുലർച്ചെ 4 മണിക്ക് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബന്ദിയാക്കിയ നിലയിൽ കാണപ്പെട്ടു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതി പ്രകാരം, ഒക്ടോബർ 26 ന് വൈകുന്നേരം 7 മണിയോടെ സെക്ടർ 18 ലെ മാർക്കറ്റിൽ പോയിരുന്നു. മാർക്കറ്റിൽ നിന്ന് പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.





























