തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ രണ്ടും മൂന്നും പ്രതികൾ ക്രൈം ബ്രാഞ്ചിനു മുന്നിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു. രണ്ടാം പ്രതിയും ബാങ്കിന്റെ മുൻ മാനേജറുമായ ബിജു കരീം, മൂന്നാം പ്രതിയും സീനിയർ അക്കൗണ്ടന്റുമായിരുന്ന സി.കെ.ജിൽസ് എന്നിവരാണു കീഴടങ്ങിയത്.
കേസിലെ ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ സെക്രട്ടറിയുമായ സുനിൽ കുമാർ നേരത്തേ പിടിയിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഇടനിലക്കാരൻ കിരൺ (31), കമ്മീഷൻ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവരാണ് പിടിയിലാകാനുള്ളത്. നാലാംപ്രതി കിരൺ രാജ്യം വിട്ടതായാണ് സൂചന.
അതേസമയം ബാങ്കിലെ തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. 14 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തരവിറക്കും. തട്ടിപ്പ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.