Wednesday, June 26, 2024 11:08 am

അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരിയെ സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരിയെ സ്ഥലംമാറ്റി. പിങ്ക് പോലീസ് ഓഫീസര്‍ രജിതയെയാണ് റൂറല്‍ എസ്.പി ഓഫീസിലേക്ക് മാറ്റിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറി. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലാണ് പരാതിക്കാസ്പദമായ സംഭവം. ഐ.എസ്.ആര്‍.ഒ യുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും.

ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പോലീസിന്‍റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പിങ്ക് പോലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രന്‍ പറയുന്നു. തുടര്‍ന്ന്‍ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ടു. മൊബൈല്‍ ഫോണ്‍ പിന്നീട് പോലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണവിധേയമായാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു. പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൈനയുടെ ‘ചാങ്ങ് ഇ 6’ പേടകം ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി

0
ബീജിംഗ്: ചന്ദ്രന്റെ വിദൂര വശത്തെ (ഭൂമിയിൽ നിന്ന് കാണാനാകാത്ത ഭാഗം) ദക്ഷിണ...

വിദ്യാർഥികൾക്ക് ഭീഷണിയായി വഴിയരികിലെ ആൽമരം

0
കടപ്ര : ആൽമരത്തിന്റെ കൊമ്പുകൾ എം.ടി. എൽ.പി.സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു....

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി...

തിരയിൽപ്പെട്ട് വളളം പൊട്ടി മത്സ്യത്തൊഴിലാളികൾ കടലില്‍ അകപ്പെട്ടു ; പിന്നാലെ രക്ഷകരായി കോസ്റ്റല്‍ പോലീസ്

0
വിഴിഞ്ഞം: മീന്‍പിടിത്തത്തിനെത്തിയ വളളം തിരയടിച്ച് പൊട്ടി വെളളം കയറി. അപകടത്തെ തുടര്‍ന്ന്...