എറണാകുളം : രാജഗിരിയില്‍നിന്ന് രാജകീയമായി എത്തിച്ച ആന്തരികാവയവം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ അനാഥമായി കിടന്നത് നാലു മണിക്കൂര്‍. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് പോലീസ് അകമ്ബപടിയോടെ രണ്ടര മണിക്കൂറിനുള്ളില്‍ എത്തിച്ച വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാല് മണിക്കൂറോളം അനാഥമായിരുന്നു. ഓരോ സെക്കന്‍ഡ് കഴിയുന്തോറും ഫലപ്രാപ്തി ശൂന്യതയിലേക്ക് വീഴുമെന്നിരിക്കുകയാണ് ഡോക്ടര്‍മാരുടെ അനാഥസ്ഥ. ശസ്ത്രക്രിയയ്ക്ക് സ്വീകര്‍ത്താവിനെ സജ്ജമാക്കിയാണ് സാധാരണ നിലയില്‍ അവയവങ്ങള്‍ മിന്നല്‍ വേഗത്തില്‍ എത്തിക്കുക. എന്നാല്‍ നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കം ഇവിടെ നടത്തിയിരുന്നില്ല.
ഇന്നലെ ഞായറാഴ്ചയായതിനാല്‍ രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് വിവരം. വൃക്ക ഓപ്പേറഷന് തീയേറ്ററിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന വിവരം ആശുപത്രി സൂപ്രണ്ട് നിസാറിനെ ബന്ധപ്പെട്ടവര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി 9.30ന് ശേഷം ശസ്ത്രക്രിയ ആരംഭിച്ചു. ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരുന്ന 34കാരന് മസ്തിഷ്ക മരണം സംഭവിച്ചത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃതയ്ക്കും കരള്‍ രാജിഗിരിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനുയോജ്യമായ രോഗിയില്ലാത്തിനാല് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ആവശ്യപ്രകാരം ഇവിടേക്ക് നല്‍കുകയായിരുന്നു.
ഇന്നലെ രാവിലെ നാല് മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ സ്വകാര്യ ആംബുലന്‍സില്‍ രാജഗിരിയിലേക്ക് പുറപ്പെട്ടു. രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തി. മസ്തിഷ്ക മരണം സംഭവിച്ചയാളില്‍ നിന്ന് അവയവം എടുത്തുമാറ്റുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ഓടെ പൂര്‍ത്തിയാക്കി. മൂന്ന് മണിക്കാണ് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. രാജഗിരി മുതല്‍ ഓരോ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് പപോലീസ് അകമ്പടിയായി. സിഗ്നല്‍ ലൈറ്റുകളെല്ലാം ഓഫാക്കി പോലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കുകയായിരുന്നു.