പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മുതൽ പത്തനാപുരം വരെയുള്ള ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് എത്രയും വേഗം പരിഹാരം കാണണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ മഴക്കാലമായതോടെ ദിവസവും ഒന്നിലധികം വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. മുറിഞ്ഞകൽ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ മാത്രം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 15 ലേറെ അപകട മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന എട്ട് അപകടങ്ങളിൽ 13 ലേറെ പേർക്ക് പരിക്കും ഒരു മരണവും സംഭവിച്ചു. പുനലൂർ മൂവാറ്റുപുഴ റോഡ് നവീകരിച്ചത് മുതൽ ഉണ്ടായ വാഹന പെരുപ്പവും അമിത വേഗതയും റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയുമാണ് അടിക്കടി ഉണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























