പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശയാണെന്ന് : എ. വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പ്രതിപക്ഷം സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവര്‍ത്തനരീതിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശയാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ വിശദീകരണം നല്‍കിയതാണ്. സ്പീക്കര്‍ നിയമ വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്, അതല്ലാത്ത ഒരു നടപടിയും അദ്ദേഹത്തിന്റെ  ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം വസ്തുത സ്പീക്കര്‍ വ്യക്തമാക്കിയിരിക്കെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയമാന്യതക്ക് ചേര്‍ന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ വിജയം നേടും. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് പ്രചാരണം അവര്‍ അപവാദവും അസത്യവും പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വര്‍ഗീയവത്കരിച്ച്‌ രാഷ്ട്രീയ ലാഭമുണ്ടാക്കാനാവുമോ എന്ന പരിശ്രമവും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നുണ്ട്. ബി.ജെ.പി മുതല്‍ വെല്‍ഫയര്‍ പാര്‍ട്ടി വരെയുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് അവസരവാദപരമായി യു.ഡി.എഫ് രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...