അയോധ്യ രാമക്ഷേത്ര സംഭാവനയിൽ വൻ അഴിമതി ; വിഎച്ച്പി നേതാവ് ചമ്പത് റായിക്കെതിരെ ആരോപണവുമായി എഎപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി ഇടപാടിലും സംഭാവനകളിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. വിശ്വഹിന്ദു പരിഷത്ത് മുൻ അഖിലേന്ത്യാ അധ്യക്ഷനും നിലവിൽ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്ക് ഈ തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നാണ് പാർട്ടി ആരോപിക്കുന്നത്. ക്ഷേത്ര നിർമാണത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതായും എഎപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. വെറും ഒമ്പത് കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി, ചുരുങ്ങിയ സമയത്തിനുള്ളിൽ 55 കോടി രൂപയ്ക്ക് ക്ഷേത്ര ട്രസ്റ്റിന് മറിച്ചുവിറ്റതായാണ് പ്രധാന ആരോപണം.

ട്രസ്റ്റിന്റെ പണം ഉപയോഗിച്ച് വ്യക്തികൾക്ക് വൻ ലാഭമുണ്ടാക്കിക്കൊടുക്കാൻ ചമ്പത് റായിയുടെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമം നടന്നുവെന്നാണ് ആക്ഷേപം. രാമക്ഷേത്ര നിർമാണത്തിനായി രാജ്യമെമ്പാടുമുള്ള സാധാരണക്കാരായ ഭക്തർ നൽകിയ സംഭാവന പണമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തതെന്ന വസ്‌തുത വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിസ്ഥാനത്തിന് മൂന്ന് കോടി : വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ വന്ന സംഭവത്തിൽ...

0
കോഴിക്കോട് : എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണന് വ്യാജ...

നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം ; മംദാനി

0
ന്യൂയോർക്ക് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്ന് ന്യൂയോർക്ക്...

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....