അടൂർ : സംസ്ഥാന സർക്കാരിന്റെ 2023-24 ലെ കായകൽപ്പ അവാർഡിന്‍റെ തിളക്കത്തിൽ കൂടുതൽ മികവിനുള്ള ഒരുക്കത്തിലാണ് അടൂർ ജനറൽ ആശുപത്രി. പന്തളം, അടൂർ നഗരസഭകളിലേയും സമീപത്തുള്ള പത്തോളം പഞ്ചായത്തുകളിലേയും ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. നാലാം തവണയാണ് കായകൽപ്പ അവാർഡ് ലഭിക്കുന്നത്. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ്. ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളുടെയും അർപ്പണ മനോഭാവത്തിന്റെയും ഫലമാണ് ഈ നേട്ടം. ദിവസേന 2500 ൽ അധികം ഒ. പിയുണ്ട്. പത്തനംതിട്ട ജില്ലാ തലത്തിൽ 71.08 % മാർക്ക് വാങ്ങിയാണ് അടൂർ താലൂക്ക് ആശുപത്രി അവാർഡ് സ്വന്തമാക്കിയത്. മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്നും മികച്ച പ്രവർത്തനം തുടരുമെന്നും ആശുപത്രി സൂപ്രണ്ട് ജെ.മണികണ്ഠൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























