കോന്നി: ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും, കൊല്ലപ്പെട്ട മേനകയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വനിത ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാര്‍ നിവേദനം നൽകി. തന്‍റെ തൊഴിൽസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അങ്കണവാടി ജീവനക്കാരിയായ മേനക അതിദാരുണമായികൊല്ലപ്പെടുന്നത്.
സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്നും അനാഥമായ ഈ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ദാരുണമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഗവിയിൽ ഒരു പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്നും മന്ത്രിമാരോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം പരിഗണിച്ച് അടുത്ത ദിവസനം തന്നെ കൊല്ലപ്പെട്ട മേനകയുടെ കുടുംബത്തെ സന്ദർശിക്കാമെന്ന് വനിത ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാറിനോട് പറഞ്ഞു.





























