കേരളത്തിലെ അഫ്ഗാന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ അഫ്ഗാന്‍ പൗരന്മാരുടെ വിവരങ്ങള്‍ എടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം. നേരത്തെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നതിന്റെ  അടിസ്ഥാനത്തിലാണ് കേരളത്തിലെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം.

ഇതോടെ കേരളത്തിലുള്ള ഐഎസ്, താലിബാന്‍ അനുകൂലികളായ അഫ്ഗാന്‍കാര്‍ ഒളിവില്‍ പോകാന്‍ സാധ്യത കൂടുതലാണെന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്. ജോലി, വിദ്യാഭ്യാസം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലേക്ക് അഫ്ഗാനികള്‍ എത്തിയിട്ടുള്ളത്. ബിസിനസ് ആവശ്യത്തിന് എത്തിയവരുമുണ്ട്. ഇവരില്‍ അധികവും കാര്‍പെറ്റ് ബിസിനസ്സുകാരാണ്.

ദക്ഷിണേന്ത്യയില്‍ ബെംഗളൂരു നഗരത്തിലാണ് കൂടുതല്‍ അഫ്ഗാനികളും താമസിക്കുന്നത്. ഇന്ത്യയില്‍ നഗരങ്ങളിലാണ് ഇവര്‍ കൂടുതലായി താമസിക്കുന്നത്. ദല്‍ഹി, മഹാരാഷ്ട്ര, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പേരും. ഇതില്‍ കൊച്ചിയില്‍ ചികിത്സയ്ക്കായാണ് അധികം പേരും എത്തുന്നതെന്നറിയുന്നു. ഇവരില്‍ താലിബാന്‍, ഐഎസ് അനുകൂലികളുണ്ടോ എന്നറിയില്ല.

അഫ്ഗാന്‍കാര്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുള്ള ഇടം എന്ന നിലയ്ക്ക് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. സ്റ്റുഡന്‍സ് വിസയില്‍ എത്തിയ അഫ്ഗാനികള്‍ ചിലപ്പോള്‍ ഇവര്‍ക്കിടയില്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യത കൂടുതലാണെന്ന് പോലീസ് കരുതുന്നു.

ഈയിടെ കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. അസം വിലാസത്തിലായിരുന്നു ഇയാള്‍ കൊച്ചിയില്‍ തങ്ങിയിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അഫ്ഗാനികള്‍ ഇന്ത്യയിലെത്തി ഒരാഴ്ചയ്ക്കകം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുണ്ട്. എന്നാല്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യാതെ കേരളത്തില്‍ താമസിക്കുന്നവരുമുണ്ടെന്നാണ് കരുതുന്നത്. എന്തായാലും പുതിയ പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ജാഗ്രതയോടെ അന്വേഷണം ശക്തമാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...