എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ സംഭവം ; ഫൊറൻസിക് ലാബിന്‍റെ അന്തിമ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ എറിഞ്ഞ സ്ഫോടകവസ്തുവിൽ വീര്യം കുറഞ്ഞതും എന്നാൽ ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ് ഉപയോഗിച്ചതെന്ന് ഫൊറൻസിക് ലാബിന്റെ അന്തിമ റിപ്പോർട്ട്. കമ്പക്കെട്ടിനു മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാണത്രെ ഉപയോഗിച്ചിരിക്കുന്നത്.

സ്ഫോടക‍വസ്തുവിന് വീര്യം കുറവാണെന്നും ഏറു‍പടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നുമുള്ള ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് അന്തിമ റിപ്പോർട്ടും. പൊട്ടാ‍സ്യം ക്ലോ‍റേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അല‌ു‍മിനിയം പൗ‍ഡർ, കരി എന്നിവയുടെ സാന്നിധ്യമാണ് രാസവസ്തുക്കളുടെ സാംപിളിൽനിന്നു കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അ‍ലുമിനിയം പൗ‍ഡർ, കരി എന്നിവയാണ് ഏറുപടക്കത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്.

കമ്പക്കെട്ടിനുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ശബ്ദം കൂട്ടുന്നതിനാണ് ഉപയോഗിച്ചത് എന്നാണ് നിഗമനമെന്നു കേസിന്റെ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനൻ പറഞ്ഞു. ഇതു കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എകെജി സെന്ററിനു നേരെ ബോംബാണ് എറിഞ്ഞ‍തെന്ന സിപിഎം നേതാക്കളുടെ വാദം പൂർണമായി ത‍ള്ളുന്നതാണ് ഫൊറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.

ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവരെ കണ്ടെത്തുകയെന്നത് അഭിമാനപ്രശ്നമായി കരുതിയ സർക്കാരിനും ആഭ്യന്തര വകുപ്പിനും ഫൊറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ കനത്ത തിരിച്ചടിയാണ്. നിലവിൽ ക്രൈംബ്രാഞ്ചി‍നാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവം നടന്ന് 55 ദിവസം തികയുമ്പോഴും കേസിലെ പ്രതിയെ കണ്ടെത്താനായിട്ടില്ല.

ജൂൺ 30ന് അർധരാത്രിയാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിനു നേരെ ഇരുചക്ര വാഹനത്തിലെത്തിയയാൾ സ്ഫോടകവസ്തു എറിഞ്ഞത്. വൻ രാഷ്ടീയവിവാദമായ സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും, എകെജി സെന്ററിലുണ്ടായിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയും നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. എറിഞ്ഞത് ബോംബാണെന്നും ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്നും മിനിറ്റുകൾക്കു‍ള്ളിൽ ഇ.പി.ജയരാജൻ ആരോപിച്ചതോടെ സംഭവത്തിനു രാഷ്ട്രീയനിറം കൈവന്നു. കേരളം കലാപഭൂമിയാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...