ആലപ്പുഴയില്‍ പുതിയ കടല്‍പ്പാലം നിര്‍മ്മിക്കുന്നതിന് 21 കോടിയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : 160 വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള ആലപ്പുഴ പഴയ കടല്‍പാലത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തി പുതിയപാലം നിര്‍മ്മിക്കുന്നതിന് കിഫ്ബിയുടെ അംഗീകാരം. 21 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിനാണ് അനുമതി ലഭിച്ചത്. തുക കുറവാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെയുള്ള ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരുമില്ലായിരുന്നു. ഇതോടെ പദ്ധതി ഇരുളിലായ അവസ്ഥയില്‍നിന്നാണ്‌ റീടെന്‍ഡറിന് വഴിതുറന്നത്. തുക കൂട്ടി അനുവദിക്കാന്‍ കിഫ്‌ബി അംഗീകാരം നല്‍കിയതോടെ റീടെന്‍ഡര്‍ വേഗത്തിലാക്കുമെന്ന് മുസ്രിസ് പ്രോജക്‌ട് എം.ഡി പി.എം. നൗഷാദ് . ആലപ്പുഴ നഗരവികസനത്തിന്റെ നെടുംതൂണായിനിന്ന കടല്‍പാലം പൈതൃകപദ്ധതിയുടെ ഭാഗമായാണ് പുനരുദ്ധരിക്കുന്നത്‌.

19 കോടി രൂപയാണ്‌ പദ്ധതിക്ക്‌ ആദ്യം അനുവദിച്ചത്‌. ഇതിന്‌ ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാറുകാര്‍ എത്തിയില്ല. എന്‍ജിനീയറിങ്‌ പ്രൊക്യുയര്‍മെന്റ് കോണ്‍ട്രാക്‌ട്‌ (ഇ.പി.സി) പ്രകാരമായിരുന്നു ടെന്‍ഡര്‍. കരാറുകാര്‍തന്നെ ഡിസൈന്‍ സമര്‍പ്പിച്ച്‌ പ്രവൃത്തിചെയ്യുന്ന രീതിയാണിത്. ഈ തുകക്ക് പ്രവൃത്തി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. തുക കൂടുതല്‍ അനുവദിച്ചാല്‍ മാത്രമേ രണ്ടുംകൂടി ഏറ്റെടുക്കാന്‍ കഴിയൂവെന്നായിരുന്നു നിലപാട്‌. ഇതോടെയാണ്‌ 21 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചത്. ഇതിന് അംഗീകാരം നല്‍കിയതോടെയാണ് പദ്ധതിക്ക് ജീവന്‍വെച്ചത്. ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയാല്‍ വേഗത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

തുരുമ്പെടുത്ത പഴയ പാലത്തില്‍നിന്ന് 500 മീ. മാറി ലൈറ്റ് ഹൗസില്‍നിന്ന് എത്തുന്ന വഴിയുടെ ഭാഗത്തെ കടല്‍തീരത്താണ് പുതിയപാലം നിര്‍മിക്കുക. 400 മീ. നീളവും 45 മീ. വീതിയുമുണ്ട്. 2018 ലാണ് പുതിയ പാലമെന്ന പ്രഖ്യാപനമുണ്ടായത്. 2020-21 സാമ്പത്തിക വര്‍ഷത്തിലാണ്‌ പാലം നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ നടപടി ആരംഭിച്ചത്. തുടക്കത്തില്‍ 14.26 കോടി ചെലവഴിച്ച്‌ പുതിയപാലം നിര്‍മിക്കാനായിരുന്നു പദ്ധതി. പലതവണ ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാര്‍ എത്തിയില്ല. തുടര്‍ന്നാണ് നിര്‍മ്മാണ സാമഗ്രികളുടെ വിലക്കനുസരിച്ച്‌ ചെലവ് കൂടുന്നതിനാല്‍ തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

വലിയ കപ്പലിന് പകരം പായ്ക്കപ്പല്‍ അടുപ്പിക്കുന്ന തരത്തിലേക്ക് ആലപ്പുഴ ബീച്ചിനെ മാറ്റാനാണ്‌ തുറമുഖ വകുപ്പ് ലക്ഷ്യമിടുന്നത്. 1989 ഒക്ടോബര്‍ 11നാണ് ആലപ്പുഴ തുറമുഖത്ത് അവസാന കപ്പല്‍ നങ്കൂരമിട്ടത്. പഴയ പ്രതാപത്തിലേക്ക് പിന്നീടൊരിക്കലും തിരിച്ചുവന്നിട്ടില്ല. പൈതൃകപദ്ധതിയുടെ ഭാഗമായി എത്തിച്ച്‌ കടപ്പുറത്തെ പ്രത്യേക പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ച നാവികസേനയുടെ 60 ടണ്‍ ഭാരമുള്ള പഴയ യുദ്ധക്കപ്പല്‍ (ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇന്‍ഫാക് ടി-81) അകത്തുകയറി കാണാനുള്ള അവസരം ഇനിയും ലഭിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സദ്യയിലെ വിഭവത്തെച്ചൊല്ലി തർക്കം; രാജസ്ഥാനിൽ 40 ഓളം കുടുംബങ്ങൾക്ക് ജാതിപ്പഞ്ചായത്തിന്റെ ഊരുവിലക്ക്

0
ന്യൂഡൽഹി: മരണാനന്തര ചടങ്ങിന് പരമ്പരാഗത മധുരപലഹാരമായ ‘നെയ്യ് മാൽപുവ’ വിളമ്പാത്തതിനെത്തുടർന്ന് രാജസ്ഥാനിലെ...

ബാലിയിലെ പ്രീവെഡ്ഡിങ് ഷൂട്ട് മുടങ്ങി, പിന്നാലെ സിയയുടെ അസ്വാഭാവിക പെരുമാറ്റം; കേതൻ കൊലപാതകത്തിൽ കൂടുതൽ...

0
പൂനെ: മുംബൈയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

വഴിപാടായി തലമുണ്ഡനം ചെയ്തു; തിരുപ്പതി ക്ഷേത്രത്തിലേക്ക് 27.5 കോടിയുടെ ഇലക്ട്രിക് ബസുകൾ വാഗ്ദാനം ചെയ്ത്...

0
ന്യൂഡൽഹി: തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ്...

തന്ത്രി കണ്ഠര് രാജീവർക്കെതിരെയുള്ള സൈബർ അധിക്ഷേപം; കർശന നടപടി ആവശ്യപ്പെട്ട് തന്ത്രികുടുംബം

0
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ...