ആലപ്പുഴ: നഗരത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ആനന്ദപ്രദായിനി ഗ്രന്ഥശാല കെട്ടിടം തകർന്നു വീണു. 1937 ൽ സ്ഥാപിതമായ ഗ്രന്ഥശാലയിൽ മുപ്പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. മഴ നനയാതിരിക്കാൻ ഇപ്പോൾ പുസ്തകങ്ങൾ തകർന്ന കെട്ടിടത്തിൽ തന്നെ ടാർപോളിൻ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥശാലയാണ് ആനന്ദപ്രദായിനി. 1937ല്‍ PN പണിക്കരാണ് ഇത് സ്ഥാപിച്ചത്.ബസ് സ്റ്റാൻഡിന് കിഴക്ക് കനാൽ തീരത്തുള്ള ഈ ഗ്രന്ഥശാല ഒരു കാലത്ത് കിഴക്കിന്‍റെ വെനീസിന്‍റ സാംസ്കാരിക കേന്ദ്രമായിരുന്നു. കലാ സാഹിത്യ രംഗങ്ങളിലെ നിരവധി പ്രശസ്തർ ഇവിടെയെത്തിയിട്ടുണ്ട്. ഗ്രന്ഥശാല കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലായിരുന്നു. കെട്ടിടത്തിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നത്.പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫുകളുടെ മുകളിലേക്കാണ് കെട്ടിടത്തിന്റെ മേൽക്കൂര പതിച്ചത്. മഴയത്ത് പുസ്തകങ്ങൾ നനഞ്ഞ് നശിക്കാതിരിക്കാൻ ടാർപോളിൻ ഉപയോഗിച്ച് തൽക്കാലം മൂടിയിരിക്കുകയാണ്. 18.5 സെന്റ് സ്ഥലത്താണ് ഗ്രന്ഥശാല കെട്ടിടം നിലനിൽക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥലം പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് ഗ്രന്ഥശാല ഭരണസമിതി നിവേദനം നൽകിയിട്ടുണ്ട്.
ആനന്ദപ്രദായിനി ഗ്രന്ഥശാല കെട്ടിടം തകർന്നു വീണു
RECENT NEWS
Advertisment



























