സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായത് അത്ഭുതകരമായ മാറ്റം : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസമേഖലയിലും അത്ഭുതകരമായ മാറ്റങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദിയായ മാര്‍ സേവിയസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നത് പൊതുവിദ്യാഭ്യാസ മേഖലയിലെ പുരോഗതി ആയിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ആണ് ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ കൊഴിഞ്ഞു പോകുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ പ്ലസ് ടു വരെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തില്‍ പഠനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായി. ഉന്നത വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവന്നു. ഉന്നത പഠനത്തിനായി വിദേശത്തു പോകുന്ന കുട്ടികള്‍ക്ക് ആ കോഴ്‌സുകള്‍ ഇവിടെ പഠിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

ആരോഗ്യ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. പ്രൈമറി ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബരോഗ്യ കേന്ദ്രങ്ങള്‍ ആക്കി മാറ്റി. സംസ്ഥാനത്ത് ഉടനീളം സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനം ഉണ്ടായി. കോവിഡിന്റെ സമയത്തും മികച്ച ചികിത്സ നല്‍കാന്‍ സര്‍ക്കാറിനായി. ഇതില്‍ ആരെയും മാറ്റി നിര്‍ത്തിയില്ല. എല്ലാം വെല്ലുവിളികളെയും അതിജീവിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തു വലിയ കുതിപ്പ് ഉണ്ടായി. ടൂറിസം മേഖലയില്‍ അനന്ത സാധ്യത ഉള്ള ജില്ലയാണ് പത്തനംതിട്ട. ഈ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ അവിഷ്‌കരിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിനോദ സഞ്ചാര മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ ആണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് മാത്രം ഇത് 36 ലക്ഷം കണക്ഷനുകളായി ഉയര്‍ത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. നവകേരള സദസ്സ് ലോകത്തു തന്നെ ഒരു പുതിയ അനുഭവമാണ്. സര്‍ക്കാര്‍ ജനങ്ങളെ മനസിലാക്കാന്‍ ഓരോ മണ്ഡലത്തിലും എത്തുന്നു. നവകേരള സദസ്സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കുള്ള മറുപടിയാണ് ഓരോ മണ്ഡലത്തിലും ഒഴുകി എത്തുന്ന പതിനായിരത്തിലധികം ആളുകളെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...