സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായത് അത്ഭുതകരമായ മാറ്റം : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസമേഖലയിലും അത്ഭുതകരമായ മാറ്റങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദിയായ മാര്‍ സേവിയസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നത് പൊതുവിദ്യാഭ്യാസ മേഖലയിലെ പുരോഗതി ആയിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ആണ് ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ കൊഴിഞ്ഞു പോകുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ പ്ലസ് ടു വരെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തില്‍ പഠനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായി. ഉന്നത വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവന്നു. ഉന്നത പഠനത്തിനായി വിദേശത്തു പോകുന്ന കുട്ടികള്‍ക്ക് ആ കോഴ്‌സുകള്‍ ഇവിടെ പഠിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

ആരോഗ്യ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. പ്രൈമറി ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബരോഗ്യ കേന്ദ്രങ്ങള്‍ ആക്കി മാറ്റി. സംസ്ഥാനത്ത് ഉടനീളം സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനം ഉണ്ടായി. കോവിഡിന്റെ സമയത്തും മികച്ച ചികിത്സ നല്‍കാന്‍ സര്‍ക്കാറിനായി. ഇതില്‍ ആരെയും മാറ്റി നിര്‍ത്തിയില്ല. എല്ലാം വെല്ലുവിളികളെയും അതിജീവിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തു വലിയ കുതിപ്പ് ഉണ്ടായി. ടൂറിസം മേഖലയില്‍ അനന്ത സാധ്യത ഉള്ള ജില്ലയാണ് പത്തനംതിട്ട. ഈ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ അവിഷ്‌കരിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിനോദ സഞ്ചാര മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ ആണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് മാത്രം ഇത് 36 ലക്ഷം കണക്ഷനുകളായി ഉയര്‍ത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. നവകേരള സദസ്സ് ലോകത്തു തന്നെ ഒരു പുതിയ അനുഭവമാണ്. സര്‍ക്കാര്‍ ജനങ്ങളെ മനസിലാക്കാന്‍ ഓരോ മണ്ഡലത്തിലും എത്തുന്നു. നവകേരള സദസ്സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കുള്ള മറുപടിയാണ് ഓരോ മണ്ഡലത്തിലും ഒഴുകി എത്തുന്ന പതിനായിരത്തിലധികം ആളുകളെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഹൈദരാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ...

യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

0
അബൂദബി: യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില....

മത്സരപരീക്ഷകളിൽ യോഗ നിർബന്ധമാക്കി ഹരിയാന സർക്കാർ

0
ചണ്ഡീഗഢ്: ഹരിയാനയിൽ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിൽ യോ​ഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കാൻ...

ഇന്നും നാളെയും ശക്തമായ മഴ ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് അടുത്ത അഞ്ച്...